പ്രത്യക്ഷവൽകരണത്തിരുനാൾ (എപ്പിഫനി)നമ്മെയും ക്ഷണിക്കുന്നു: ഫ്രാൻസിസ് പാപ്പാ

പ്രത്യക്ഷവൽകരണ

കരണത്തിരുനാൾ

(എപ്പിഫനി)നമ്മെയും

ക്ഷണിക്കുന്നു:

ഫ്രാൻസിസ് പാപ്പാ

വത്തിക്കാന്‍ : പ്രത്യക്ഷവൽകരണത്തിരുന്നാളിൽ ഫ്രാൻസിസ് പാപ്പാ നൽകിയ സുവിശേഷപ്രസംഗത്തിന്റെ സംക്ഷിപ്തരൂപം

പൂജരാജാക്കന്മാർ ബെത്ലെഹെമിലേക്ക് നടത്തിയ തീർത്ഥാടനം യേശുവിന്റെ അടുത്തേക്ക് നടക്കാൻ നമ്മെയും ആഹ്വാനം ചെയ്യുന്നു. നമ്മുടെ ജീവിതത്തിന്റെ ആകാശങ്ങളെ പ്രകാശിപ്പിക്കുകയും, യഥാർത്ഥ സന്തോഷത്തിലേക്ക് നമ്മുടെ ചുവടുകളെ നയിക്കുകയും ചെയ്യുന്നത് ക്രിസ്തുവാണ്.
ജ്ഞാനികളുടേതുപോലെ, നമ്മുടെ ജീവിതയാത്രയിലും ആഗ്രഹങ്ങളുടെയും ഉൾപ്രേരണയുടെയും ആവശ്യമുണ്ട്. സഭ എന്ന നിലയിലും നമുക്ക് ഇതിന്റെ ആവശ്യമുണ്ട്. നമ്മുടെ വിശ്വാസയാത്രയിൽ നാം എവിടെയാണെന്ന ചോദ്യം നാം നമ്മോടുതന്നെ ചോദിക്കണം.
നമ്മുടെ ജീവിതത്തെത്തന്നെ പരിശോധിക്കുകയും നമ്മുടെ വിശ്വാസയാത്ര എങ്ങനെ പോകുന്നുവെന്ന് ചിന്തിക്കുകയും ചെയ്യാം. ഇപ്പോഴും നമ്മുടെ ഹൃദയം ദൈവത്തോടുള്ള ആഗ്രഹത്താൽ സജീവമാണോ? അതോ തഴക്കശീലങ്ങളും നിരാശകളും നമ്മുടെ ആഗ്രഹത്തെ കെടുത്തിക്കളയാൻ നാം അനുവദിക്കുന്നുണ്ടോ?
രാജാക്കന്മാർ നക്ഷത്രം ഉദിച്ചത് കണ്ടപ്പോൾ യാത്ര ചെയ്യുന്നു. ജ്ഞാനികളെപ്പോലെ ഓരോ ദിവസവും വീണ്ടും യാത്രയാരംഭിക്കാൻ നാം പഠിക്കണം. ഒരു വിശ്വാസിയെ സംബന്ധിച്ച് വിശ്വാസം എന്നത് ഒരു കവചമല്ല, മറിച്ച് ആകർഷകവും, തുടർച്ചയായുള്ളതും, വിശ്രമമില്ലാത്തത്തതും ദൈവത്തെ തേടിയുള്ളതുമായ ഒരു യാത്രയാണ്. രാജാക്കന്മാരെപ്പോലെ നമുക്കും ശിരസ്സുയർത്തി, ഹൃദയത്തിന്റെ ആഗ്രഹങ്ങളെ ശ്രവിക്കുകയും, നമ്മുടെ മുകളിൽ ദൈവം പ്രകാശിപ്പിക്കുന്ന നക്ഷത്രത്തെ പിന്തുടരുകയും ചെയ്യാം. വിശ്രമമില്ലാത്ത അന്വേഷകരെപ്പോലെ, നമുക്ക് ദൈവം നൽകുന്ന അതിശയങ്ങൾക്കായി തുറന്ന മനസ്സുള്ളവരാകാം. സ്വപ്‌നങ്ങൾ കാണുകയും, അന്വേഷിക്കുകയും, ആരാധിക്കുകയും ചെയ്യാം.


Related Articles

അപകട സൂചന മുഴക്കിക്കൊണ്ട് ലോക നേതാക്കൾ ഗ്ലാസ്ഗോയിൽ

അപകട സൂചന മുഴക്കിക്കൊണ്ട് ലോക നേതാക്കൾ ഗ്ലാസ്ഗോയിൽ   വത്തിക്കാ൯ : ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച കാലാവസ്ഥാ വ്യതിയാന സമ്മേളനം ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഉൽഘാടനം

എൻറെ വിശ്വാസത്തിന് നിദാനം എന്ത്? – പാപ്പായുടെ ത്രികാലജപ സന്ദേശം!

എൻറെ വിശ്വാസത്തിന് നിദാനം എന്ത്? – പാപ്പായുടെ ത്രികാലജപ സന്ദേശം! വത്തിക്കാൻ : നമ്മുടെ ആവശ്യങ്ങളെയല്ല, പ്രത്യുത, ദൈവത്തെ കേന്ദ്രസ്ഥാനത്ത് പ്രതിഷ്ഠിക്കുന്നതാണ് പക്വമായ വിശ്വാസം. പശിയടക്കാൻ ദൈവത്തെ

പാവങ്ങളുടെ കർദ്ദിനാൾ കോത്തൊ കൊറായി കാലംചെയ്തു

പാവങ്ങളുടെ കർദ്ദിനാൾ കോത്തൊ കൊറായി കാലംചെയ്തു   വത്തിക്കാൻ : ദക്ഷിണാഫ്രിക്കയിലെ ലസോത്തോയിലെ കർദ്ദിനാൾ സെബാസ്റ്റ്യൻ കോത്തൊ കൊറായി അന്തരിച്ചു. പാപ്പാ ഫ്രാൻസിസ് അനുശോചനം രേഖപ്പെടുത്തി.  

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<