അതിരൂപതയിലെ മുഴുവൻ ഇടവകകളിലെയും കപ്യാർമാർക്കും ചെമ്മദോർമാർക്കും ലോക്‌ഡൗൺ ദുരിതാശ്വാസമായി 2500 രൂപ വീതം നൽകി മാതൃകയാകുന്നു വരാപ്പുഴ അതിരൂപത

 

കൊച്ചി : ലോക് ഡൗൺ കാലഘട്ടത്തിൽ ദേവാലയങ്ങൾ അടഞ്ഞു കിടക്കാൻ തുടങ്ങിയിട്ട് നാളുകൾ ഏറെയായി . ദേവാലയത്തിൽ കാര്യമായ ശുശ്രൂഷകൾ ഒന്നും തന്നെയില്ല . അതുകൊണ്ടു തന്നെ ഈ സമയത്തു ഏറ്റവും ബുദ്ധിമുട്ട് അനുഭവിക്കുന്ന ഒരു വിഭാഗമാണ് ക്രിസ്തീയ ദേവാലയങ്ങളിലെ ശുശ്രൂഷകരായ കപ്യാർമാരും ചെമ്മദോർമാരും .

 

ദേവാലയത്തെ ആശ്രയിച്ചാണ് മിക്കവാറും അവരുടെ കുടുംബങ്ങൾ കഴിയുന്നത് . അതുകൊണ്ടു തന്നെ ദേവാലയ ശുശ്രൂഷകൾ ഇല്ലാതായതോടെ അവരുടെ ജീവിതവും വലിയ കഷ്ടത്തിലാണ് . അവർക്കു എല്ലാവര്ക്കും 2500 രൂപ വീതം നൽകി ആശ്വാസമായി മാറുകയാണ് വരാപ്പുഴ അതിരൂപത .വരാപ്പുഴ അതിരൂപത അദ്ധ്യക്ഷൻ ആർച്ച്ബിഷപ് ഡോ .ജോസഫ് കളത്തിപ്പറമ്പിൽ പിതാവിന്റെ തീരുമാന പ്രകാരമാണ്  ഈ ആശ്വാസ നടപടി . അതുപോലെ തന്നെ ആർച്ച്ബിഷപ്പിന്റെ പ്രത്യേക നിർദ്ദേശപ്രകാരം അതിരൂപതയിലെ ഇടവകകളും സംഘടനകളും പലവിധത്തിലുള്ള ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമാണ് .

 

ലോക് ഡൗൺ പശ്ചാലത്തിൽ അതിരൂപതയിലെ സാമൂഹിക സേവന വിഭാഗമായ എറണാകുളം സോഷ്യൽ സർവീസ് സൊസൈറ്റി , നഗരത്തിലെ അതിഥി തൊഴിലാളികൾക്ക് 2 ആഴ്ച്ച യോളം പ്രഭാതഭക്ഷണം നൽകാൻ മുൻകൈ എടുത്തു . കൂടാതെ നഗരത്തിലെ പോലീസുകാർക്ക് പലദിവസങ്ങളിലും പഴവർഗ പാക്കറ്റുകൾ വിതരണം ചെയ്യുന്നു.

 

ഇടവകകളും സംഘടനകളും മുൻകൈ എടുത്തു മൂന്നരക്കോടിയിലധികം രൂപയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തിക്കഴിഞ്ഞു . ഇപ്പോഴും വിവിധ ഇടവകകളും സംഘടനകളും മുൻകൈയെടുത്തു തുടർപ്രവർത്തനങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നു .

 

ഈ കൊറോണ കാലത്തു ഇന്ത്യയിൽ തന്നെ ആദ്യമായി സൗജന്യമായി മാസ്കുകൾ വിതരണം ചെയ്തു മാതൃകയായത് വരാപ്പുഴ അതിരൂപതയിലെ പൊറ്റക്കുഴി ചെറുപുഷ്പ ദേവാലയമാണ് . ലോകശ്രദ്ധ പിടിച്ചുപറ്റിയ സംഭവമായിരുന്നു അത് .

കൂടാതെ കേന്ദ്ര- സംസ്ഥാന -ജില്ലാ ഭരണകൂടങ്ങളുമായി സഹകരിച്ചു അകമഴിഞ്ഞ സഹായ – സഹകരണങ്ങൾ അതിരൂപത നൽകിക്കൊണ്ടിരിക്കുന്നു

പ്രാർത്ഥന കൊണ്ടും മാതൃകയായി അതിരൂപത :

കൊച്ചി:  ലോക് ഡൗൺ സമ്മാനിച്ച ദുരിതം പേറുന്ന ജനങ്ങൾക്കും ലോകത്തിനും നേരെ സഹായത്തിന്റെ കരം നീട്ടുക മാത്രമല്ല അതിരൂപതയിലെ മെത്രാപ്പോലീത്തയും വൈദീകരും ചെയ്‌യുന്നത്‌ , അവർക്കു വേണ്ടി ദൈവത്തിന്റെ പക്കലേക്കു കരം ഉയർത്താനും ഉള്ളുരുകി പ്രാർത്ഥിക്കാനും സമയം കണ്ടെത്തുന്നു .

 

അതിരൂപത മെത്രാപ്പോലീത്തയും മുഴുവൻ വൈദീകരും ദിവ്യ കാരുണ്യ സന്നിധിയിൽ എട്ടു ദിവസങ്ങൾ തുടർച്ചയായ പ്രാർത്ഥനക്ക് നേതൃത്വം കൊടുത്തു . അങ്ങനെ പ്രാർത്ഥന കൊണ്ടും നിർലോഭമായ പ്രവർത്തനങ്ങൾ കൊണ്ടും ഈ ദുരിത കാലത്തെ അതിജീവിക്കാൻ അതിരൂപത നേതൃത്വം ശക്തമായ പിന്തുണ നൽകുന്നു .


No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<