ഉത്തർപ്രേദശിൽ ട്രെയിനിൽ യാത്രചെയ്യവേ സന്യാസിനിമാരെ തടഞ്ഞുവെച്ച സംഭവം പ്രതിഷേധാർഹം : ആർച്ച്ബിഷപ് കളത്തിപ്പറമ്പിൽ
കൊച്ചി : ഉത്തർപ്രേദേശിൽ ട്രെയിൻ യാത്രക്കിടെ അവഹേളനത്തിനിരയായ
സന്യാസിനികളെക്കുറിച്ചുള്ള വാർത്ത ഭാരതത്തിന്റെ മതേതര മനസാക്ഷിയെ ഞെട്ടിപ്പിക്കുന്നതാണെന്നു വരാപ്പുഴ അതിരൂപത ആർച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ അഭിപ്രായപ്പെട്ടു . ഈ കഴിഞ്ഞദിവസം ഉത്തർപ്രേദേശിൽ ജാൻസിയിൽ വെച്ചാണ് ദാരുണമായ സംഭവം നടന്നത് .
രണ്ടു സന്യാസിനികളും അവരോടൊപ്പം രണ്ടു സന്യാസാർത്ഥികളും ട്രെയിനിൽ യാത്ര ചെയ്യുമ്പോൾ ഒരു കൂട്ടം ആളുകൾ അവരുടെ യാത്ര തടസപ്പെടുത്തുകയും കള്ളക്കേസിൽ കുടുക്കാൻ ശ്രെമിക്കുകയും ചെയ്‌തു . തിരുഹൃദയ സന്യാസസഭയിലെ അംഗങ്ങളാണ് ഈ നാല് കന്യാസ്ത്രികളൂം.
ഇന്ത്യൻ ഭരണഘടന ഉറപ്പു നൽകുന്ന മത സ്വതന്ത്രിത്തിന് മേലുളള കടന്നുകയറ്റമാണ് ഈ സംഭവം. ഇന്ത്യയിൽ എവിടെയും യാത്രചെയ്യാനും സ്വന്തം മത വിശ്വാസമനുസരിച്ചു ജീവിക്കാനുള്ള അവകാശത്തെയും നിഷേധിക്കുന്നതാണ് ഇത് .
സ്ത്രീകൾ ആണെന്നുള്ള പരിഗണന പോലും നൽകാതെ ജനക്കൂട്ട വിചാരണക്ക് അവരെ വിട്ടുകൊടുത്തത് അപലപനീയമാണ് എന്ന് ആർച്ച്ബിഷപ് പറഞ്ഞു . ഈ പ്രശ്നത്തിൽ അടിയന്തിരമായി ദേശീയ മനുഷ്യാവകാശ കമ്മീഷൻ ഇടപെടണം എന്ന് ആർച്ച്ബിഷപ് ആവശ്യപ്പെട്ടു. .
Related
Related Articles
ഫാ. സ്റ്റാൻസ്വാമി പാവങ്ങളുടെ പക്ഷം ചേർന്ന മനുഷ്യസ്നേഹി : ആർച്ച്ബിഷപ് കളത്തിപ്പറമ്പിൽ
ഫാ. സ്റ്റാൻസ്വാമി പാവങ്ങളുടെ പക്ഷം ചേർന്ന മനുഷ്യസ്നേഹി : ആർച്ച്ബിഷപ് കളത്തിപ്പറമ്പിൽ കൊച്ചി : മുംബൈ ബാന്ദ്രെ ഹോളിഫാമിലി ആശുപത്രിയിൽ വച്ചു മരണമടഞ്ഞ ജെസ്യുട്ട് വൈദീകൻ
സഭാ വാർത്തകൾ 26.03.23
സഭാ വാർത്തകൾ 26.03.23 വത്തിക്കാൻ വാർത്തകൾ പരിശുദ്ധ അമ്മയ്ക്ക് സ്വയം സമർപ്പിക്കുവാൻ ആഹ്വാനം ചെയ്ത് ഫ്രാൻസിസ് പാപ്പാ. വത്തിക്കാൻ സിറ്റി : പരിശുദ്ധ അമ്മയ്ക്ക് സ്വയം
ഇത് വല്ലാത്ത ഒരു കൂട്ടലായിപ്പോയി
ന്യൂഡൽഹി : രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വില എക്കാലത്തെയും കുറഞ്ഞ നിരക്കിൽ നിൽക്കുമ്പോൾ ഇന്ത്യയിലെ പെട്രോൾ ,ഡീസൽ വിലയുടെ തീരുവ ലിറ്ററിന് 3 രൂപ കൂട്ടി