കാലാതിവർത്തിയായ മരിയഗീതം : വിമലേ അംബികേ…
കാലാതിവർത്തിയായ മരിയഗീതം : വിമലേ അംബികേ…
വത്തിക്കാൻ : ഫാത്തിമാ നാഥയുടെ തിരുനാളിൽ ഈ ഗാനം ഒരു പ്രാർത്ഥനയായ് സമർപ്പിക്കുന്നു – ഗാനത്തിന്‍റെ വരികളും താഴെ ചേർക്കുന്നു :
രചന : ആർച്ചുബിഷപ്പ് കൊണേലിയൂസ് ഇലഞ്ഞിക്കൽ
സംഗീതം : ജോബ് & ജോർജ്ജ്
ആലാപനം : ഡോ. കെ. ജെ. യേശുദാസ്
വരാപ്പുഴ അതിരൂപതയുടെ സാംസ്കാരിക കേന്ദ്രം സി.എ.സി. (Cochin Arts & Communications) ഡോ. കെ. ജെ. യേശുദാസിനോടു ചേർന്നു പുറത്തിറക്കിയ “ദൈവപുത്രൻ” എന്ന എൽ .പി. റെക്കോർഡിലെ ഗാനമാണിത്. ആത്മീയാചാര്യനും കവിയുമായ വരാപ്പുഴ അതിരൂപതയുടെ മുൻമെത്രാപ്പോലീത്ത, ആർച്ചുബിഷപ്പ് കൊർണേലിയൂസിന്‍റെ ലാളിത്യമാർന്ന വരികൾക്ക് ജോബ് & ജോർജ്ജ് സംഗീതജോഡിയാണ് ഈണംനല്കിയത്. 1979-ൽ ഗന്ധർവ്വ നാദത്തിൽ പുറത്തുവന്ന ഗാനം അനശ്വരമായി.
ആർച്ചുബിഷപ്പ് കൊർണേലിയൂസ് നിത്യതയിലേയ്ക്ക് കടന്നുപോയതിന്‍റെ 10-ാം വാർഷികത്തിൽ (2011-2021) ഈ ഗാനം ഒരു സ്നേഹസ്മരണയായ് സഹൃദയർക്ക് സമർപ്പിക്കുന്നു. മനുഷ്യകുലത്തെ മഹാമാരിയിൽനിന്നും സംരക്ഷിക്കാൻ കന്യകാനാഥയുടെ മാദ്ധ്യസ്ഥ്യം പ്രാർത്ഥിക്കാം.
ആലാപനം ഡോ. കെ. ജെ. യേശുദാസ്
പല്ലവി
വിമലേ അംബികേ, നിന്നുടെ സവിധേ
അഭയം തേടിവരുന്നു ഞാൻ
അനുപല്ലവി
എന്നുടെ അർച്ചന യാചനയെല്ലാം
കൈക്കൊള്ളണമേ തായേ നീ (2).
ചരണം ഒന്ന്
അഴലാമാഴിയിൽ ആഴാതെന്നും
കനിവെഴുമമ്മേ, കാത്തരുൾക
പാപക്കരിനിഴൽ വിശും നേരം
കൃപയുടെ കതിരുകൾ ചൊരിയണമേ.
ചരണം രണ്ട്
മന്നിതിൽ ജീവൻ വെടിയും നേരം
നിന്നിലണഞ്ഞൂ ദാസൻ ഞാൻ
നിന്നോടൊന്നായ് ഈശനെ വാഴ്ത്താൻ
തുണയേകണമേ, നാഥേ നീ (2).
ഈ ഗാനത്തിന്‍റെ നിർമ്മിതിയിൽ ഭാഗഭാക്കുകളായിട്ടുള്ള എല്ലാ കലാകാരന്മാരെയും സ്നേഹപൂർവ്വും അനുസ്മരിക്കുന്നു.
Related
Related Articles
സഭയുടെ പ്രവർത്തനങ്ങൾ വ്യർത്ഥമായ അദ്ധ്വാനമാകരുത്: ഫ്രാൻസിസ് പാപ്പാ
സഭയുടെ പ്രവർത്തനങ്ങൾ വ്യർത്ഥമായ അദ്ധ്വാനമാകരുത്: ഫ്രാൻസിസ് പാപ്പാ വത്തിക്കാന്‍ : തെക്കേഅമേരിക്കാൻ മെത്രാൻ ഉപദേശകസമിതി (CELAM) യുടെ പുതിയ ആസ്ഥാനമന്ദിരം ഉദ്‌ഘാടനം ചെയ്ത അവസരത്തിൽ നൽകിയ
ദൈവത്തിന്‍റെ സാധാരണത്വം…
ദൈവത്തിന്‍റെ സാധാരണത്വം…..ദൈവം സ്നേഹിക്കുന്ന സാധാരണത്വം……. ജനുവരി 11-Ɔο തിയതി തിങ്കളാഴ്ച പാപ്പാ ഫ്രാന്‍സിസ് പങ്കുവച്ച ട്വിറ്റര്‍ സന്ദേശം : “ദൈവമായ ക്രിസ്തു ഭൂമിയിലെ തന്‍റെ ജീവിതത്തിന്‍റെ
“ഫോക്കൊളാരി” പ്രസ്ഥാനത്തിൻറെ പ്രതിനിധികൾ പാപ്പായെ സന്ദർശിച്ചു!
“ഫോക്കൊളാരി” പ്രസ്ഥാനത്തിൻറെ പ്രതിനിധികൾ പാപ്പായെ സന്ദർശിച്ചു! വത്തിക്കാൻ : കൂട്ടായ്മയ്ക്കുള്ള സേവനത്തിൽ എന്നും വളരുന്നതിന് തുറവുള്ളതും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ സൗഹൃദത്തിൻറെ സരണിയിൽ മുന്നേറാനുള്ള പരിശ്രമത്തിന് പാപ്പാ