തുർക്കിയിലെയും സിറിയയിലെയും ജനങ്ങൾക്ക് പാപ്പായുടെ സഹായം

തുർക്കിയിലെയും

സിറിയയിലെയും

ജനങ്ങൾക്ക്  പാപ്പായുടെ

സഹായം.

 

 

വത്തിക്കാൻ സിറ്റി : കഴിഞ്ഞ ഫെബ്രുവരി 6-ന് സിറിയയിലും തുർക്കിയിലും ഉണ്ടായ ഭൂകമ്പത്തിൽ  41,000-ത്തിലധികം പേർ മരിക്കുകയും, പതിനായിരക്കണക്കിന് ആളുകൾക്ക് പരിക്കേൽക്കുകയും, നിരവധിപേർ ഭവനരഹിതരാകുകയും ചെയ്ത ഹൃദയഭേദകമായ അവസ്ഥയിൽ കത്തോലിക്കാ സഭയുടെ പരമാധ്യക്ഷൻ ഫ്രാൻസിസ് പാപ്പായുടെ നേരിട്ടുള്ള ഇടപെടൽ ലോകശ്രദ്ധയാകർഷിക്കുന്നു.

കത്തോലിക്കാ സഭയുടെ വത്തിക്കാനിലെ ഉപവി പ്രവർത്തനങ്ങളുടെ ഓഫീസായ ഡികാസ്റ്ററി ഫോർ ദ സർവീസ് ഓഫ് ചാരിറ്റി മുഖേന, തുർക്കിയിലും സിറിയയിലും ഭൂകമ്പത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് പ്രാഥമിക സഹായം ഫ്രാൻസിസ് പാപ്പാ നൽകി. കത്തോലിക്കാസഭയുടെ തന്നെ കാരിത്താസ് സംഘടന നൽകിക്കൊണ്ടിരിക്കുന്ന സഹായങ്ങൾക്ക് പുറമെയാണിത്.

ഇറ്റലിയിലെ നാപോളിയിൽ നിന്നും കപ്പൽ മാർഗമാണ് സഹായങ്ങൾ തുർക്കിയിലും സിറിയയിലും എത്തിക്കുന്നത്. അതിശൈത്യം മൂലം വിഷമിക്കുന്ന ജനതയ്ക്ക് സഹായമായി തെർമൽ ടി ഷർട്ടുകളും വിതരണം ചെയ്യുമെന്ന് പാപ്പായുടെ ഉപവി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന കർദിനാൾ കൊൺറാഡ് ക്രാജെവ്സ്‌കി  അറിയിക്കുകയും അദ്ദേഹം തന്നെ നേരിട്ട് അവ  കാമ്പാനിയ തലസ്ഥാനത്ത് കൊണ്ടുവരുകയും ചെയ്തു.


Related Articles

കടലിനടിയിലെ വിശുദ്ധപാദ്രെ പിയോയുടെ വെങ്കല രൂപത്തിന്റെ ചിത്രങ്ങള്‍ വൈറല്‍

കടലിനടിയിലെ വിശുദ്ധപാദ്രെ പിയോയുടെ വെങ്കല രൂപത്തിന്റെ ചിത്രങ്ങള്‍ വൈറല്‍ ഗര്‍ഗാനോ: ഇരുപതാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ദാര്‍ശനികനും പഞ്ചക്ഷതധാരിയുമായ വിശുദ്ധ പാദ്രെ പിയോയുടെ കടലിനടിയില്‍ സ്ഥാപിച്ചിരിക്കുന്ന മൂന്നു മീറ്റര്‍

ബെനഡിക്ട് 16-ാമന്റെ സഹോദരൻ മോൺ. ജോർജ് റാറ്റ്‌സിംഗർ നിര്യാതനായി 

  റേഗൻസ്ബുർഗ്:   ദീർഘകാലമായി ചികിത്‌സയിലായിരുന്ന, പാപ്പ എമരിത്തൂസ് ബനഡിക്ട് 16-ാമന്റെ ജേഷ്ഠ സഹോദരൻ മോൺ. ജോർജ് റാറ്റ്‌സിംഗർ (96) നിര്യാതനായി. ഇന്ന് രാവിലെയായിരുന്നു വിയോഗം. ആരോഗ്യസ്ഥിതി വഷളായതിനെ

ലോകത്ത് പട്ടിണിയനുഭവിക്കുന്നവരുടെ എണ്ണം വർദ്ധിക്കുന്നു: ഐക്യരാഷ്ട്രസഭ

ലോകത്ത് പട്ടിണിയനുഭവിക്കുന്നവരുടെ എണ്ണം വർദ്ധിക്കുന്നു: ഐക്യരാഷ്ട്രസഭ   വത്തിക്കാന്‍  : ലോകത്ത് 2021-ൽ മാത്രം പട്ടിണി അനുഭവിക്കേണ്ടിവന്നവരുടെ എണ്ണം ഏതാണ്ട് എൺപത്തിമൂന്ന് കോടിയാണെന്ന് ജൂലൈ ആറാം തീയതി

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<