അവരെല്ലാവരും ഒന്നായിരിക്കട്ടെ: ഇന്ത്യൻ മെത്രാൻസംഘവും സഭൈക്യവും.
അവരെല്ലാവരും
ഒന്നായിരിക്കട്ടെ: ഇന്ത്യൻ
മെത്രാൻസംഘവും
സഭൈക്യവും.
രാജ്യത്തെ വിവിധ ക്രൈസ്തവസമൂഹങ്ങൾ തമ്മിലുള്ള മെച്ചപ്പെട്ട ആശയവിനിമയവും സമ്പർക്കവും ലക്ഷ്യമാക്കി, “അവരെല്ലാവരും ഒന്നായിരിക്കട്ടെ” എന്ന തലക്കെട്ടോടെ ഭാരത കത്തോലിക്കാ മെത്രാൻസംഘം (Conference of Catholic Bishops of India – CCBI) തയ്യാറാക്കിയ, 322 പേജുകൾ ഉള്ള പുതിയ ഒരു പുസ്തകം
ഓഗസ്റ്റ് 31-ന്, ഇന്ത്യയിലെ വത്തിക്കാൻ പ്രതിനിധി ആർച്ച്ബിഷപ് ലെയോപോൾദോ ജിറെല്ലി (Leopoldo Girelli), ഡൽഹിയിൽ പ്രകാശനം ചെയ്തു.
രണ്ടാം വത്തിക്കാൻ കൗൺസിൽ മുന്നോട്ടുവച്ച, ക്രൈസ്തവർ തമ്മിലുള്ള ഐക്യത്തിനായുള്ള അഭ്യർത്ഥനയെ എടുത്തുപറഞ്ഞ അപ്പസ്തോലിക നൂൺഷ്യോ, വിശ്വാസികളെ പ്രാർത്ഥനയ്ക്കും പരസ്പര സംഭാഷണത്തിനും ആഹ്വാനം ചെയ്തു. സഭൈക്യവുമായി യോജിച്ചുപോകുന്ന ഒരു പരിശീലനരീതി ഭാരതത്തിലെ എല്ലാ ക്രസ്തവസഭകളിലും ഉണ്ടാകണമെന്നും, അങ്ങനെ എല്ലാ ജനതകളുടെയും ഇടയിൽ ഐക്യത്തിന്റെ സാക്ഷ്യം നൽകാൻ ക്രൈസ്തവർക്ക് സാധിക്കട്ടെ എന്നും അദ്ദേഹം പറഞ്ഞു.
സമ്മേളനത്തിൽ പങ്കെടുത്ത ഡൽഹി ആർച്ച്ബിഷപ് അനിൽ തോമസ് ജോസഫ് കൂട്ടോ, പുതിയ ഈ പുസ്തകം ഒഴിച്ചുകൂടാനാവാത്തതും വളരെ ഉപയോഗപ്രദമാണെന്നും അഭിപ്രായപ്പെടുകയും, ഇന്ത്യയിൽ എക്യൂമെനിസം നല്ല രീതിയിൽ പോകണമെങ്കിൽ, സർവകലാശാലകളിലും സെമിനാരികളിലും, മതപരമായ വിദ്യാഭ്യാസം നൽകുന്ന ഭവനങ്ങളിലും നൽകുന്ന ദൈവശാസ്ത്രവിദ്യാഭ്യാസത്തിനും വിദ്യാർത്ഥികളുടെ പരിശീലനത്തിനും സഭൈക്യത്തിനായുള്ള ഒരു പ്രേരണാസ്വഭാവം ഉണ്ടാകണമെന്ന് പറയുകയും ചെയ്തു.
പുസ്തകത്തിന്റെ പ്രകാശനചടങ്ങിൽ ഫരീദാബാദ് രൂപതാധ്യക്ഷൻ ആർച്ച്ബിഷപ് കുര്യാക്കോസ് ഭരണികുളങ്ങര, ഇന്ത്യയിലെ മെത്തഡിസ്റ് സഭാമെത്രാൻ ബിഷപ് സുബോധ് സി. മണ്ഡൽ, ഈസ്റ്റേൺ ചുര്ച്ച് ഓഫ് ബിലീവേഴ്‌സ് മെത്രാൻ ബിഷപ് ജോൺ മോർ ഇറേനിയൂസ് എന്നിവരും പങ്കെടുത്തിരുന്നു.
Related
Related Articles
സിറിയ: കുട്ടികളുടെ മരണസംഖ്യ ഉയരുന്നു എന്ന് യൂണിസെഫ്
സിറിയ: കുട്ടികളുടെ മരണസംഖ്യ ഉയരുന്നു എന്ന് യൂണിസെഫ് സിറിയയുടെ വടക്കുപടിഞ്ഞാറൻ മേഖലയിൽ അക്രമങ്ങൾ വർദ്ധിച്ചതു മൂലം കുട്ടികളുടെ മരണസംഖ്യ ഉയരുന്നു. മധ്യ കിഴക്കൻ പ്രദേശത്തിനും വടക്കൻ
ദൈവിക നന്മകളിലേയ്ക്കുള്ള തിരനോട്ടമാണു ജൂബിലി
ദൈവിക നന്മകളിലേയ്ക്കുള്ള തിരനോട്ടമാണു ജൂബിലി…… വത്തിക്കാൻ : റോമിലുള്ള ഫിലിപ്പിൻസ് സെമിനാരിയിലെ അന്തേവാസികളെ വത്തിക്കാനിൽ
രാഷ്ട്രീയപ്രവർത്തനങ്ങൾ ജീവകാരുണ്യ ഫലം പുറപ്പെടുവിക്കണം: ഫ്രാൻസിസ് പാപ്പാ
രാഷ്ട്രീയപ്രവർത്തനങ്ങൾ ജീവകാരുണ്യഫലം പുറപ്പെടുവിക്കണം: ഫ്രാൻസിസ് പാപ്പാ. വത്തിക്കാൻ സിറ്റി : മെയ് മാസം ഇരുപത്തിയൊമ്പതാം തീയതി പോൾ ആറാമൻ പാപ്പായുടെ ഓർമ്മദിവസം അദ്ദേഹത്തിന്റെ പേരിലുള്ള പുരസ്കാരം