കുഞ്ഞുങ്ങളോട് നന്നായി പെരുമാറുക, അവരുടെ മാനവാന്തസ്സ് മാനിക്കുക!

കുഞ്ഞുങ്ങളോട്

നന്നായിപെരുമാറുക,

അവരുടെ

മാനവാന്തസ്സ്മാനിക്കുക!

 

വത്തിക്കാൻ: കുഞ്ഞുങ്ങളുമായി നാം ബന്ധം പുലർത്തുന്ന രീതിയും അവരുടെ അവകാശങ്ങളെ നാം എത്രമാത്രം ആദരിക്കുന്നു എന്നതും നാം എങ്ങനെയുള്ളവരാണെന്നു വെളിപ്പെടുത്തുന്നുവെന്ന്  പാപ്പാ.

അനുവർഷം നവമ്പർ 20-ന് ഐക്യരാഷ്ട്രസഭ ലോക ശിശുദിനം ആചരിക്കുന്ന പശ്ചാത്തലത്തിൽ, ഫ്രാൻസീസ് പാപ്പാ, “ലോകശിശുദിനം” (#WorldChildrensDay) എന്ന ഹാഷ്ടാഗോടുകൂടി ശനിയാഴ്ച (20/11/21) കണ്ണിചേർത്ത ട്വിറ്റർ സന്ദേശത്തിലാണ് തൻറെ ഈ ബോധ്യം ആവർത്തിച്ചിരിക്കുന്നത്.

പാപ്പാ കുറിച്ച ട്വിറ്റർ സന്ദേശം ഇപ്രകാരമാണ്:

“കുട്ടികളുമായി നാം ബന്ധം പുലർത്തു രീതി, അവരുടെ സഹജമായ മാനവാന്തസ്സിനെയും അവരുടെ മൗലികാവകാശങ്ങളെയും നാം എത്രമാത്രം ആദരിക്കുന്നു എന്നിവ, നാം ഏതുതരം മുതിർന്നവരാണെന്നും, നാം എന്തായിത്തീരാനും എപ്രകാരമുള്ളൊരു സമൂഹം പണിതുയർത്താനും ആണ് ആഗ്രഹിക്കുന്നതെന്നും വെളിപ്പെടുത്തുന്നു”.

ബാലവേലയെ അധികരിച്ച് വത്തിക്കാനിൽ വെള്ളിയാഴ്ച (19/11/21) സംഘടിപ്പിച്ച ഒരു അന്താരാഷ്ട്ര സമ്മേളനത്തിൽ സംബന്ധിച്ചവർക്ക് അന്ന് അനുവദിച്ച കൂടിക്കാഴ്ചാ വേളയിൽ പാപ്പാ അവരോടു നടത്തിയ പ്രസംഗത്തിലെ വാക്കുകളാണിത്.

പാപ്പാ യുവതയോട്

“ക്രിസ്തു പൗലോസിനു നല്കിയ ക്ഷണം, ഇന്ന്, യുവാക്കളായ നിങ്ങൾക്ക് ഒരോരുത്തർക്കുമുള്ളതാണ്: എഴുന്നേൽക്കൂ! “സ്വയം പഴിച്ചുകൊണ്ട്” നിലത്തു കിടന്നിട്ട് കാര്യമില്ല. നിങ്ങളെ കാത്തിരിക്കുന്ന ഒരു ദൗത്യമുണ്ട്! യേശു നിങ്ങളിൽ പൂർത്തിയാക്കാൻ ആരംഭിച്ച കാര്യങ്ങൾക്ക് സാക്ഷ്യം വഹിക്കാൻ നിങ്ങൾക്കും സാധിക്കും.”

ഇക്കൊല്ലം മുതൽ, ക്രിസ്തുരാജൻറെ തിരുന്നാൾ ദിനത്തിൽ കത്തോലിക്കാസഭ, രൂപതാതലത്തിൽ, യുവജനദിനം ആചരിക്കുന്ന പശ്ചാത്തലത്തിലാണ് പാപ്പാ യുവജനത്തിനായി ഈ ട്വിറ്റർ സന്ദേശം കണ്ണി ചേർത്തത്. ഇക്കൊല്ലം രൂപതാതല യുവജനദിനാചരണം ഈ ഞായറാഴ്‌ച, അതായത്, നവമ്പർ 21-നാണ്. രൂപതാതലത്തിലുള്ള യുവജനദിനാചരണം ഇതുവരെ ഓശന ഞായറാഴ്‌ച ആയിരുന്നു.

 


Related Articles

ആയുധക്കടത്തിനെതിരെ വീണ്ടും സ്വരമുയർത്തി വത്തിക്കാൻ!

ആയുധക്കടത്തിനെതിരെ വീണ്ടും സ്വരമുയർത്തി വത്തിക്കാൻ! വത്തിക്കാൻ :  വത്തിക്കാൻ പ്രതിനിധി ആർച്ചുബിഷപ്പ് ഗബ്രിയേലെ കാച്ച., ഐക്യരാഷ്ട്രസംഘടനയുടെ പൊതുസമ്മേളനത്തിൻറെ എഴുപത്തിയേഴാമത് യോഗത്തിൻറെ പ്രഥമ സമിതിയെ, ന്യുയോർക്കിൽ വച്ച് തിങ്കളാഴ്ച സംബോധന

തെക്കൻ സുഡാനിൽ രണ്ട് സന്യാസിനിമാർ കൊല്ലപ്പെട്ടു: പാപ്പാ അനുശോചനം രേഖപ്പെടുത്തി

തെക്കൻ സുഡാനിൽ രണ്ട് സന്യാസിനിമാർ കൊല്ലപ്പെട്ടു: പാപ്പാ അനുശോചനം രേഖപ്പെടുത്തി   വത്തിക്കാന്‍: തെക്കൻ സുഡാന്റെ തലസ്ഥാനമായ ജൂബ (Juba) നഗരത്തിലുണ്ടായ അക്രമത്തിൽ രണ്ട് സന്യാസിനികൾ മരണമടഞ്ഞ

എന്തായിരിക്കുന്നു നാം എന്നതാണ് മഹത്തായ സമ്പത്ത്

എന്തായിരിക്കുന്നു നാം എന്നതാണ് മഹത്തായ സമ്പത്ത് ജനുവരി 12, ചൊവ്വാഴ്ച പാപ്പാ ഫ്രാന്‍സിസ് പങ്കുവച്ച ട്വിറ്റര്‍ സന്ദേശം. “നാം എന്തായിരിക്കുന്നു എന്നതാണ് നമ്മുടെ മഹത്തായ സമ്പത്ത്: മായ്ക്കാനാവാത്ത

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<