ക്രിസ്തീയ ഗാനാലാപനത്തിൽ ലബ്ധപ്രതിഷ്ഠ നേടിയ കെസ്റ്റർ
ക്രിസ്തീയ ഗാനാലാപനത്തിൽ ലബ്ധപ്രതിഷ്ഠ നേടിയ കെസ്റ്റർ
1. പ്രിയ ഗായകൻ
ആയിരക്കണക്കിന് ക്രിസ്തീയ ഭക്തിഗാനങ്ങളിലൂടെ മലയാള സംഗീത ലോകത്ത് തന്‍റെ സ്ഥാനമുറപ്പിച്ച പ്രതിഭയാണ് കെസ്റ്റർ. എറണാകുളത്ത് വടുതലയിൽ പുത്തൻപുരയ്ക്കൽ ആന്‍റെണിയുടേയും മേരിയുടേയും അഞ്ചാമത്തെ പുത്രനായി 1969 ആഗസ്റ്റ് 22-ന് ജനിച്ചു. സംഗീതപ്രിയനായിരുന്ന പിതാവ്, പണ്ഡ്യൻ ആന്‍റെണിയുടെ കുടുംബവും സംഗീതസാന്ദ്രമായിരുന്നു. അഞ്ചു മക്കളും സംഗീതത്തിൽ അറിവു നേടിയിട്ടുണ്ട്.
2. അറിവും അദ്ധ്വാനവും
സെന്‍റ് ആൽബ്രട്സ് സ്കൂളിലെയും കോളെജിലെയും വിദ്യാഭ്യാസത്തിനുശേഷം കെസ്റ്റർ തൃപ്പൂണിത്തുറ ആർ. എൽ. വി. കോളെജ് ഓഫ് മ്യൂസിക് ആന്‍റ് ഫൈൻ ആർട്ട്സിൽനിന്നും (R.L.V. college of Music & Fine Arts, Tripunithura) ഗാനഭൂഷൺ ബിരുദം ഉന്നതനിലവാരത്തോടെ കരസ്ഥമാക്കി. പഠിക്കുന്ന കാലത്തുതന്നെ പിതാവിന്‍റെ പ്രോത്സാഹനത്തിലും ശിക്ഷണത്തിലും കെസ്റ്റർ എപ്പോഴും മത്സരവേദികളിൽ സമ്മാനാർഹനാവുകയും സവിശേഷ വേദികളെ സംഗീതമയമാക്കുകയും ചെയ്തിട്ടുണ്ട്. അമ്മ മേരി, ഭാര്യ രേഖ, മക്കൾ കൃപ, ക്രിസ് എന്നിവർക്കൊപ്പം കെസ്റ്റർ പൂർണ്ണമായും സംഗീതത്തിൽ മുഴുകി എറണാകുളത്തെ ചളിക്കവട്ടത്ത് താമസിക്കുന്നു.
3. ഗാനവീചിയിൽ 25 വർഷങ്ങൾ
വടുതല ഡോൺബോസ്കോ, തന്‍റെ ഇടവകയായ കർമ്മലനാഥയുടെ ചാത്യാത്ത് എന്നിവിടങ്ങളിലെ ഗായകസംഘങ്ങളിൽ നിറഞ്ഞുനിന്ന കെസ്റ്ററെ ഗാനരചയിതാവായ ഫാദർ തദേവൂസ് അരവിന്ദത്താണ് ക്രിസ്തീയ ഭക്തിഗാനരംഗത്തേയ്ക്ക് ആനയിച്ചത്. തദേവൂസച്ചൻ രചിച്ച് ഈണംപകർന്ന “ക്ഷമാശീലനാം യേശുവേ…” കെസ്റ്ററിനെ ശ്രദ്ധേയനാക്കിയ ഗാനമാണ്. സംഗീതസാന്ദ്രമായ ജീവിതത്തിൽ 25 വർഷങ്ങൾ പിന്നിടുമ്പോൾ 6000-ൽപ്പരം ഗാനങ്ങൾ വിവിധ പ്രസ്ഥാനങ്ങൾക്കും സംഗീത സംവിധായകർക്കുവേണ്ടി പാടുവാൻ സാധിച്ച സന്തോഷവും ചാരിതാർത്ഥ്യവുമുണ്ടെന്ന് കെസ്റ്റർ പറഞ്ഞു.
4. അമൽദേവിന്‍റെ അഭിപ്രായം
ആലാപനത്തിലുള്ള ശാസ്ത്രീയ അടിത്തറയും സ്വരസ്ഥാനങ്ങൾ സൂക്ഷ്മമായി ഹൃദിസ്ഥമാക്കുവാനുള്ള കഴിവും അത് അനായാസേന ഭാവാത്മകമായി അവതരിപ്പിക്കുവാനുള്ള സാമർത്ഥ്യവും കെസ്റ്ററിന്‍റെ സവിശേഷതയാണെന്ന് ജെറി അമൽദേവ് സാക്ഷ്യപ്പെടുത്തുന്നു.
Related
Related Articles
ആഫ്രിക്കയുടെ പ്രഥമ കർദ്ദിനാൾ കാലംചെയ്തു : പാപ്പാ അനുശോചിച്ചു
ആഫ്രിക്കയുടെ പ്രഥമ കർദ്ദിനാൾ കാലംചെയ്തു : പാപ്പാ അനുശോചിച്ചു മദ്ധ്യാഫ്രിക്കൻ രാജ്യമായ ക്യാമറൂണിലെ ഡൗള അതിരൂപതയുടെ മുൻ-അദ്ധ്യക്ഷൻ, കർദ്ദിനാൾ ക്രിസ്റ്റ്യൻ ട്യൂമി. വത്തിക്കാൻ : കർദ്ദിനാൾ
പാപ്പാ:ക്രിസ്തുപ്രഘോഷണത്തിന്റെ സാഹോദര്യ സരണിയില്‍ സഞ്ചരിക്കുക!
പാപ്പാ:ക്രിസ്തുപ്രഘോഷണത്തിന്റെ സാഹോദര്യ സരണിയില്‍ സഞ്ചരിക്കുക! വത്തിക്കാന്‍ : പാപ്പായുടെ പ്രതിവാര പൊതുകൂടിക്കാഴ്ചാ പ്രഭാഷണം: പൗലോസപ്പസ്തോലന്‍ ഗലാത്തിയക്കാര്‍ക്കെഴുതിയ ലേഖനത്തിലെ ആശയങ്ങളെ അധികരിച്ചുള്ള പുതിയ പരമ്പര. ഈ ബുധനാഴ്ചയും
പാപ്പായുടെ പുതിയ സ്വയാധികാര പ്രബോധനം“ത്രദീസിയോനിസ് കുസ്തോദേസ്” !
പാപ്പായുടെ പുതിയ സ്വയാധികാര പ്രബോധനം“ത്രദീസിയോനിസ് കുസ്തോദേസ്” ! പഴയ റോമൻ ആരാധനക്രമമനുസരിച്ചുള്ള ദിവ്യ പൂജാർപ്പണത്തിന് പുതിയ നിബന്ധനകളടങ്ങിയ “മോത്തു പ്രോപ്രിയൊ” വത്തിക്കാൻ : 1962-ലെ റോമൻ ആരാധാനാക്രമം