മാര്‍. ക്രിസോസ്റ്റം മെത്രാപ്പൊലീത്തയുടെ നിര്യാണത്തില്‍ അനുശോചിച്ചു.
കൊച്ചി : അജപാലകനായി ദീര്‍ഘകാലം സേവനം ചെയ്യുകയും ജാതിമതഭേദമെന്യേ ജനമസ്സുകളില്‍ സ്ഥാനം പിടിക്കുകയും ചെയ്ത ക്രിസോസ്റ്റം മെത്രാപ്പൊലീത്തയുടെ വിയോഗം രാജ്യത്തിനു തന്നെ തീരാനഷ്ടമാണെന്ന് വരാപ്പുഴ ആര്‍ച്ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ അനുശോചനസന്ദേശത്തില്‍ പറഞ്ഞു.
കിഴക്കിന്റെ സഭയുടെ നവീകരണത്തെപ്പറ്റി വ്യക്തമായ നിലപാടുകളുണ്ടായിരുന്ന അദ്ദേഹം ദീര്‍ഘദരശിയായ ഒരു ഇടയനായിരുന്നു. എപ്പോഴും പ്രസന്നഭാവത്തോടെ ജനങ്ങളുടെ മുന്നില്‍ വന്നിരുന്ന ഈ വലിയ ആത്മീയ ആചാര്യന് നര്‍മ്മഭാവനകളിലൂടെ ക്രിസ്തുദര്‍ശനങ്ങള്‍ മറ്റുള്ളവരിലേക്ക് പകരാനുള്ള കഴിവുണ്ടായിരുന്നു. അദ്ദേഹവുമായി ആത്മാര്‍ത്ഥമായി ഇടപെടുന്നവരില്‍ നല്ല കാര്യങ്ങള്‍ സംഭവിക്കാന്‍ സ്വാധീനം ചെലുത്താന്‍ ശേഷിയുള്ള വ്യകതിത്വമായിരുന്നു മെത്രാപ്പോലീത്തയെന്നും ആര്‍ച്ബിഷപ്പ് കളത്തിപ്പറമ്പില്‍ അനുസ്മരിച്ചു.
Related
Related Articles
മദ്യത്തിനും-ലഹരിമരുന്നുകൾക്കുമെതിരെ ജപമാല റാലിനടത്തി കെ. സി. ബി. സി മദ്യവിരുദ്ധ സമിതി
മദ്യത്തിനും- ലഹരിമരുന്നുകൾക്കുമെ തിരെ ജപമാല റാലിനടത്തി കെ. സി. ബി. സി മദ്യവിരുദ്ധ സമിതി കൊച്ചി : സമൂഹത്തിന്റെ സുസ്ഥിതിയേയും നിലനില്പിനെയും തകർത്തുകൊണ്ടിരിക്കുന്ന മദ്യ-മയക്കുമരുന്നുകളുടെ വ്യാപനത്തിനെതിരെ
മൂലമ്പിള്ളിയിലെ നീതി നിഷേധം : ആർച്ച്ബിഷപ് മാധ്യമങ്ങളെ കണ്ടു.
നീണ്ട 11 വർഷങ്ങൾ കഴിഞ്ഞിട്ടും നീതി ലഭിക്കാതെ അലയുന്ന, മൂലമ്പിള്ളി പദ്ധതിക്കു വേണ്ടി കുടിയൊഴിക്കപ്പെട്ടവരോടോപ്പമാണ് താൻ എന്ന് വരാപ്പുഴ അതിരൂപത ആർച്ച്ബിഷപ് ഡോ . ജോസഫ് കളത്തിപ്പറമ്പിൽ
സാഹോദര്യത്തിന്റെ ക്രിസ്തുമസ്സ്
കൊച്ചി: ലോകത്തിലെ എല്ലാ മതങ്ങളുടെയും സാരം സ്നേഹമാണെന്ന് വരാപ്പുഴ അതിരൂപത ചാൻസലർ ഫാ.എബിജിൽ അറക്കൽ പറഞ്ഞു.. വരാപ്പുഴ അതിരൂപത എക്യുമെനിസം & ഡയലോഗ് കമ്മീഷൻ സംഘടിപ്പിച്ച സാഹോദര്യത്തിന്റെ