മാര്‍. ക്രിസോസ്റ്റം മെത്രാപ്പൊലീത്തയുടെ നിര്യാണത്തില്‍ അനുശോചിച്ചു.
കൊച്ചി : അജപാലകനായി ദീര്‍ഘകാലം സേവനം ചെയ്യുകയും ജാതിമതഭേദമെന്യേ ജനമസ്സുകളില്‍ സ്ഥാനം പിടിക്കുകയും ചെയ്ത ക്രിസോസ്റ്റം മെത്രാപ്പൊലീത്തയുടെ വിയോഗം രാജ്യത്തിനു തന്നെ തീരാനഷ്ടമാണെന്ന് വരാപ്പുഴ ആര്‍ച്ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ അനുശോചനസന്ദേശത്തില്‍ പറഞ്ഞു.
കിഴക്കിന്റെ സഭയുടെ നവീകരണത്തെപ്പറ്റി വ്യക്തമായ നിലപാടുകളുണ്ടായിരുന്ന അദ്ദേഹം ദീര്‍ഘദരശിയായ ഒരു ഇടയനായിരുന്നു. എപ്പോഴും പ്രസന്നഭാവത്തോടെ ജനങ്ങളുടെ മുന്നില്‍ വന്നിരുന്ന ഈ വലിയ ആത്മീയ ആചാര്യന് നര്‍മ്മഭാവനകളിലൂടെ ക്രിസ്തുദര്‍ശനങ്ങള്‍ മറ്റുള്ളവരിലേക്ക് പകരാനുള്ള കഴിവുണ്ടായിരുന്നു. അദ്ദേഹവുമായി ആത്മാര്‍ത്ഥമായി ഇടപെടുന്നവരില്‍ നല്ല കാര്യങ്ങള്‍ സംഭവിക്കാന്‍ സ്വാധീനം ചെലുത്താന്‍ ശേഷിയുള്ള വ്യകതിത്വമായിരുന്നു മെത്രാപ്പോലീത്തയെന്നും ആര്‍ച്ബിഷപ്പ് കളത്തിപ്പറമ്പില്‍ അനുസ്മരിച്ചു.
Related
Related Articles
വരാപ്പുഴ അതിരൂപത മകൻ ബോളിവുഡിൽ
വരാപ്പുഴ അതിരൂപത മകൻ ബോളിവുഡിൽ കൊച്ചി : വരാപ്പുഴ അതിരൂപത അംഗം മരട് സെൻറ് തോമസ് തോമസ്പുരം പള്ളി ഇടവകാംഗം മാർട്ടി . ആണ് ബോളിവുഡ്
കർണാടക സംഗീതത്തിൽ അരങ്ങേറ്റം നടത്തി ഫിലിപ്പ് തൈപ്പറമ്പിൽ അച്ചൻ
കർണാടക സംഗീതത്തിൽ അരങ്ങേറ്റം നടത്തി ഫിലിപ്പ് തൈപ്പറമ്പിൽ അച്ചൻ. കൊച്ചി : ഭാഗ്യതാ ലക്ഷ്മി ബാരമ്മ. അൻപത്തിയഞ്ചാം വയസ്സിൽ കർണാടക സംഗീതത്തിൽ അരങ്ങേ റ്റം കുറിച്ച് മധ്യമാവതി
എറണാകുളം സോഷ്യൽ സർവീസ് സൊസൈറ്റി അന്താരാഷ്ട്ര പുരുഷ ദിനാചരണം സംഘടിപ്പിച്ചു.
എറണാകുളം സോഷ്യൽ സർവീസ് സൊസൈറ്റി അന്താരാഷ്ട്ര പുരുഷ ദിനാചരണം സംഘടിപ്പിച്ചു. കൊച്ചി : വരാപ്പുഴ അതിരൂപത എറണാകുളം സോഷ്യൽ സർവീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര പുരുഷ