ഉത്തർപ്രേദശിൽ ട്രെയിനിൽ യാത്രചെയ്യവേ സന്യാസിനിമാരെ തടഞ്ഞുവെച്ച സംഭവം പ്രതിഷേധാർഹം : ആർച്ച്ബിഷപ് കളത്തിപ്പറമ്പിൽ

കൊച്ചി : ഉത്തർപ്രേദേശിൽ ട്രെയിൻ യാത്രക്കിടെ അവഹേളനത്തിനിരയായ
സന്യാസിനികളെക്കുറിച്ചുള്ള വാർത്ത ഭാരതത്തിന്റെ മതേതര മനസാക്ഷിയെ ഞെട്ടിപ്പിക്കുന്നതാണെന്നു വരാപ്പുഴ അതിരൂപത ആർച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ അഭിപ്രായപ്പെട്ടു . ഈ കഴിഞ്ഞദിവസം ഉത്തർപ്രേദേശിൽ ജാൻസിയിൽ വെച്ചാണ് ദാരുണമായ സംഭവം നടന്നത് .
രണ്ടു സന്യാസിനികളും അവരോടൊപ്പം രണ്ടു സന്യാസാർത്ഥികളും ട്രെയിനിൽ യാത്ര ചെയ്യുമ്പോൾ ഒരു കൂട്ടം ആളുകൾ അവരുടെ യാത്ര തടസപ്പെടുത്തുകയും കള്ളക്കേസിൽ കുടുക്കാൻ ശ്രെമിക്കുകയും ചെയ്‌തു . തിരുഹൃദയ സന്യാസസഭയിലെ അംഗങ്ങളാണ് ഈ നാല് കന്യാസ്ത്രികളൂം.
ഇന്ത്യൻ ഭരണഘടന ഉറപ്പു നൽകുന്ന മത സ്വതന്ത്രിത്തിന് മേലുളള കടന്നുകയറ്റമാണ് ഈ സംഭവം. ഇന്ത്യയിൽ എവിടെയും യാത്രചെയ്യാനും സ്വന്തം മത വിശ്വാസമനുസരിച്ചു ജീവിക്കാനുള്ള അവകാശത്തെയും നിഷേധിക്കുന്നതാണ് ഇത് .
സ്ത്രീകൾ ആണെന്നുള്ള പരിഗണന പോലും നൽകാതെ ജനക്കൂട്ട വിചാരണക്ക് അവരെ വിട്ടുകൊടുത്തത് അപലപനീയമാണ് എന്ന് ആർച്ച്ബിഷപ് പറഞ്ഞു . ഈ പ്രശ്നത്തിൽ അടിയന്തിരമായി ദേശീയ മനുഷ്യാവകാശ കമ്മീഷൻ ഇടപെടണം എന്ന് ആർച്ച്ബിഷപ് ആവശ്യപ്പെട്ടു. .
Related
Related Articles
ഇന്ത്യൻ കാത്തലിക്ക് പ്രസ് അസോസിയേഷൻ സമ്മേളനം നവംബർ 30-ന്
ഇന്ത്യൻ കാത്തലിക്ക് പ്രസ് അസോസിയേഷൻ സമ്മേളനം നവംബർ 30-ന് “തെരുവിലേക്ക് ഇറങ്ങുക, കേൾക്കുക, അഭിമുഖീകരിക്കുക, ഒപ്പമായിരിക്കുക” എന്നതാണ് ഈ വർഷത്തെ സമ്മേളന പ്രമേയം.. മുംബൈ: ഇന്ത്യൻ കാത്തലിക്ക്
100 ദിനങ്ങള്‍ പിന്നിട്ട് കോവിഡ് 19: കോവിഡ് 19 മൂലം ഇന്ത്യയില്‍ ഉണ്ടായ ചില മാറ്റങ്ങള്‍
ന്യൂഡൽഹി : ഇന്ത്യയില്‍ ആദ്യത്തെ കൊവിട്-19 സ്ഥിരീകരിച്ചിട്ട് നൂറു ദിനങ്ങള്‍ പിന്നിടുകയാണ്. ജനുവരി 30നു ചൈനയിലെ വുഹാനില്‍ കൊറോണവൈറസ് വ്യാപനത്തെ തുടര്‍ന്നു കേരളത്തില്‍ എത്തിയ മെഡിക്കല്‍
ഫാ. സ്റ്റാന്‍ സ്വാമി അതീവ ഗുരുതരാവസ്ഥയിൽ
ഫാ. സ്റ്റാന്‍ സ്വാമി അതീവ ഗുരുതരാവസ്ഥയിൽ മുംബൈ : മനുഷ്യാവകാശപ്രവര്‍ത്തകനും കത്തോലിക്ക വൈദികനുമായ ഫാ. സ്റ്റാന്‍ സ്വാമിയുടെ ആരോഗ്യ നില അതീവ ഗുരുതരം. മാവോയിസ്റ്റ് ബന്ധം