കുട്ടികളുടെ ദിനവും തിരുബാലസഖ്യം ദിനവും 2022

കുട്ടികളുടെ ദിനവും

തിരുബാലസഖ്യം ദിനവും 2022

 

കൊച്ചി: വരാപ്പുഴ അതിരൂപതയില്‍ 2022 ലെ കുട്ടികളുടെ ദിനവും തിരുബാലസഖ്യ ദിനവും പോണേക്കര സെന്റ് ഫ്രാന്‍സിസ് ദേവാലയത്തില്‍ വച്ച് ഫെബ്രുവരി 13-ാം തീയതി ഞായറാഴ്ച രാവിലെ എട്ടുമണിക്ക്  സാഘോഷം നടത്തുകയുണ്ടായി. ദിവ്യബലിക്ക് വരാപ്പുഴ അതിരൂപത വികാരി ജനറാല്‍ പെരിയ ബഹു. മോണ്‍. മാത്യു ഇലഞ്ഞിമിറ്റം മുഖ്യകാര്‍മികത്വം വഹിച്ചു. ദിവ്യബലി മധ്യേ തിരി തെളിയിച്ചുകൊണ്ട് മോണ്‍സിഞ്ഞോര്‍ തിരുബാലസഖ്യ ദിനം ഉദ്ഘാടനം ചെയ്തു. കുട്ടികള്‍ സഭയുടെ സ്വത്താണെന്നും, അവരെ വിശ്വാസത്തിലും വിശുദ്ധിയിലും വളര്‍ത്തണമെന്നും അദേഹം പറഞ്ഞു. വരാപ്പുഴ അതിരൂപത മതബോധന ഡയറക്ടര്‍ ഫാ. വിന്‍സെന്റ് നടുവിലപറമ്പില്‍, ഇടവക വികാരി ഫാ. ജോര്‍ജ് കുറുപ്പത്ത് എന്നിവര്‍ ദിവ്യബലിക്ക് സഹകാര്‍മികത്വം വഹിച്ചു.

ദിവ്യബലിക്കു ശേഷം കുട്ടികളുടെ റാലി സംഘടിപ്പിച്ചു. അതില്‍ 150-ല്‍ പരം കുട്ടികള്‍ പങ്കെടുക്കുകയും ചെയ്തു. അതിനെ തുടര്‍ന്ന് വികാരി ഫാ. ജോര്‍ജ് കുറുപ്പത്തിന്റെ പൗരോഹിത്യ സ്വീകരണത്തിന്റെ 25-ാം വാര്‍ഷികത്തിന്റെ ഭാഗമായി മതബോധന വിഭാഗം അച്ചനെകൊണ്ട് വൃക്ഷതൈ പള്ളിയുടെ മുറ്റത്ത്  നട്ടു പിടിപ്പിച്ചു. ഫാ. വിന്‍സെന്റ് നടുവിലപ്പറമ്പില്‍ എല്ലാവര്‍ക്കും നന്ദി രേഖപ്പെടുത്തി. സഹവികാരി ഫാ. നിബിന്‍ കുര്യാക്കോസ് കുട്ടികള്‍ക്ക് മിഠായി വിതരണം ചെയ്തു കൊണ്ട് തിരുബാലസഖ്യം ദിന ആഘോഷങ്ങള്‍ക്ക് സമാപനം കുറിച്ചു.

 

 


Related Articles

കുട്ടിയുടെ ജാതി- അച്ഛന്‍റെയോ അമ്മയുടേയോ ?

കുട്ടിയുടെ ജാതി- അച്ഛന്‍റെയോ അമ്മയുടേയോ ?   എന്ത് ചോദ്യമാണിത് എന്നാവും ചിന്ത ! കുട്ടിയുടെ ജാതിക്കെന്താ ഇത്ര പ്രസക്തി. ഇന്ത്യയില്‍ ജാതിയുടെ അടിസ്ഥാനത്തിലാണ് തൊഴില്‍ സംവരണം.

എട്ടേക്കർ പള്ളി സുവർണ ജൂബിലി സ്മരണിക പ്രകാശനം ചെയ്തു.

എട്ടേക്കർ പള്ളി സുവർണ ജൂബിലി സ്മരണിക പ്രകാശനം ചെയ്തു.   കൊച്ചി : എടത്തല സെന്റ് ജൂഡ് ഇടവകയുടെ സുവർണ്ണ ജൂ ബിലിയോടനുബന്ധിച്ചു തയ്യാറാക്കിയ സ്മരണികയുടെ പ്രകാശനം

ബ്രഹ്മപുരം തീപിടുത്തം: ആരോഗ്യപ്രശ്നങ്ങൾ ഗൗരവമായി കാണണം.- ആർച്ച്ബിഷപ് ജോസഫ് കളത്തിപ്പറമ്പിൽ.

ബ്രഹ്മപുരം തീപിടുത്തം: ആരോഗ്യപ്രശ്നങ്ങൾ ഗൗരവമായി  കാണണം- ആർച്ച്ബിഷപ് ജോസഫ് കളത്തിപ്പറമ്പിൽ.   കൊച്ചി: ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റിൽ തീ ഉണ്ടായി ഒരാഴ്ച പിന്നിടുമ്പോൾ ഉണ്ടായിട്ടുള്ള ആരോഗ്യ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<