തീരമേഖല മാനേജ്മെൻറ് പ്ലാൻ – മുഖ്യമന്ത്രിക്ക് കത്ത് നൽകി.
തീരമേഖല മാനേജ്മെൻറ് പ്ലാൻ – അഭിപ്രായങ്ങൾ നൽകാൻ മതിയായ
സാവകാശം നൽകണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നൽകി.
കൊച്ചി : 2019 ലെ തീര നിയന്ത്രണ വിജ്ഞാപനതോടനുബന്ധിച്ച് തയ്യാറാക്കിയിരിക്കുന്ന കരട് മാപ്പിലെ വിവരങ്ങളിൽ രണ്ടാഴ്ചയ്ക്കുള്ളിൽ അഭിപ്രായം അറിയിക്കണം എന്ന് ആവശ്യപ്പെട്ട് തീരമേഖല പരിപാലന അതോറിറ്റി തദ്ദേശ ഭരണകൂടങ്ങൾക്ക് നൽകിയിട്ടുള്ള അറിയിപ്പിൻറെ സമയപരിധി കോവിഡ് പശ്ചാത്തലത്തിൽ ദീർഘിപ്പിച്ച് നൽകണമെന്നും വിഷയം ബാധിക്കുന്ന എല്ലാവർക്കും കരട് മാപ്പ് പരിശോധിക്കാനും അഭിപ്രായങ്ങൾ അറിയിക്കുവാനും അവസരം നൽകണമെന്നും കെ.എൽ.സി.എ സംസ്ഥാനസമിതി മുഖ്യമന്ത്രിക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടു.
കരട് മാപ്പ് പൊതുജനങ്ങൾക്കിടയിൽ മതിയായ പരസ്യം നൽകി അഭിപ്രായങ്ങൾ ശേഖരിക്കണമെന്നാണ് മാർഗരേഖയിൽ പറഞ്ഞിട്ടുള്ളത്. കായൽ ദ്വീപുകളെ സംബന്ധിച്ചുള്ള വിവരങ്ങൾ കൂടി ഉൾക്കൊള്ളുന്ന മാപ്പ് ആയതിനാൽ പരിശോധനയ്ക്കായി കൂടുതൽ സമയം നൽകണം. പുതിയ കരട് മാപ്പിൽ പൊക്കാളി പാടങ്ങൾ CRZ IB ൽ ആണ് ഉൾപ്പെടുത്തി കാണുന്നത്. അത് പ്രദേശത്ത് തദ്ദേശവാസികളുടെ ഭവനനിർമ്മാണ നിയന്ത്രണം കൂടുതൽ ഗുരുതരമാക്കും. കൂടാതെ ടൂറിസത്തിന് അമിതമായ അവസരങ്ങൾ നൽകി തീരം വാണിജ്യ വൽക്കരിക്കപ്പെടാനും സാധ്യതയുണ്ട്. ഇത്തരം വിഷയങ്ങളിൽ വിശദമായ അഭിപ്രായരൂപീകരണം ആവശ്യമുണ്ട് എന്ന് പ്രസിഡണ്ട് ആൻറണി നൊറോണ, ജനറൽ സെക്രട്ടറി ഷെറി ജെ. തോമസ് എന്നിവർ നൽകിയ കത്തിൽ സൂചിപ്പിക്കുന്നു.
© Kerala Latin Catholic Association
State Committee
9.5.2021
Related
Related Articles
സഭാവാര്‍ത്തകള്‍ – 28.07.24
സഭാവാര്‍ത്തകള്‍ – 28 .07.24 വത്തിക്കാൻ വാർത്തകൾ മുത്തശ്ശീമുത്തച്ഛന്മാരുടെ ആഗോളദിനത്തില്‍ പൂര്‍ണ്ണദണ്ഡവിമോചനസാധ്യതയൊരുക്കി കത്തോലിക്കാസഭ വത്തിക്കാന്‍ : ജൂലൈ മാസത്തിലെ നാലാം ഞായറാഴ്ച ആചരിക്കപ്പെടുന്ന മുത്തശ്ശീമുത്തച്ഛന്മാരുടെ ആഗോളദിനത്തില്‍,
ലത്തീൻ റീത്തിലുള്ള ദിവ്യബലി സമയം : ഗുഡ്‌നസ് , ശാലോം ടിവികളിൽ
കൊച്ചി : കോവിഡ് -19 വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ പള്ളിയിൽ വരുന്നതിനു പകരമായി താൽക്കാലിക സംവിധാനം എന്ന നിലയിൽ വിശ്വാസികൾ ഏല്ലാവരും ദിവ്യബലി മാധ്യമങ്ങളിൽ കണ്ടു
ക്രിസ്ത്യന്‍ വിവാഹചടങ്ങുകള്‍ പള്ളികളില്‍ നടത്താന്‍ അനുമതി, 20 പേരില്‍ കൂടുതല്‍ പങ്കെടുക്കാന്‍ പാടില്ല
കൊച്ചി : ക്രിസ്ത്യന്‍ വിവാഹചടങ്ങുകള്‍ പള്ളികളില്‍ നടത്താന്‍ അനുമതി. 20 പേരില്‍ കൂടുതല്‍ പങ്കെടുക്കാന്‍ പാടില്ല എന്ന നിബന്ധനയുണ്ട്. വിവാഹചടങ്ങുകള്‍ക്കും മരണാനന്തരചടങ്ങുകള്‍ക്കും 20 പേരെ പങ്കെടുപ്പിക്കാന്‍ നേരത്തെ