സാമൂഹിക നവീകരണത്തിൽ ക്രൈസ്തവർ പങ്കുചേരണമെന്ന് പാപ്പാ

സാമൂഹിക നവീകരണത്തിൽ ക്രൈസ്തവർ

പങ്കുചേരണമെന്ന് പാപ്പാ

വത്തിക്കാൻ : “അമ്മ ത്രേസ്യ… അനിതരസാധാരണയായ സ്ത്രീ…”
എന്ന ശീർഷകത്തിൽ പാപ്പാ ഫ്രാൻസിസ് ആവിലായിലേയ്ക്ക് അയച്ച സന്ദേശത്തിലെ ചിന്തകൾ.

 

1. സഭാപണ്ഡിതയായ ആവിലായിലെ അമ്മത്രേസ്യ
ആവിലായിലെ അമ്മത്രേസ്യായെ സഭ വേദപാരംഗതയായി ഉയർത്തിയതിന്‍റെ 50-ാം വാർഷികാഘോഷങ്ങളോട് അനുബന്ധിച്ച് ആവിലാ യൂണിവേഴ്സിറ്റി (University of Avila) സംഘടിപ്പിച്ച “അനിതരസാധാരണയായ സ്ത്രീ… അമ്മത്രേസ്യ” എന്ന സമ്മേളനത്തിനാണ് ഏപ്രിൽ 15, വ്യാഴാഴ്ച പാപ്പാ വീഡിയോ സന്ദേശം അയച്ചത്. 

2. നവോത്ഥാനത്തിന്‍റെ  “അനിതരസാധാരണയായ സ്ത്രീ”
16-ാം നൂറ്റാണ്ടിൽ സഭാനവീകരണത്തിനായി തന്‍റെ സമർപ്പണജീവിതം ഉഴിഞ്ഞുവച്ച ഈശോയുടെ ത്രേസ്യാ (1515-1582) എന്ന ആവിലായിലെ വിശുദ്ധയായ കർമ്മലീത്ത സന്ന്യാസിനിയെ പോൾ 6-ാമൻ പാപ്പാ വേദപാരംഗതയായി ഉയർത്തിയപ്പോളാണ് “അനിതരസാധാരണയായ സ്ത്രീ”യെന്നു വിശേഷിപ്പിച്ചത്. യേശുവുമായുള്ള ആത്മീയ ഐക്യത്തിൽ പ്രാർത്ഥനയിലൂടെ എന്നും എപ്പോഴും ദൈവവുമായി ഐക്യപ്പെട്ടു ജീവിക്കുവാനുള്ള ഉറച്ച തീരുമാനം, കർമ്മലസഭയുടെ നവീകരണത്തിനായുള്ള തന്‍റെ ദൗത്യം ഏറ്റെടുക്കുന്നത് താൻ കർത്താവിന്‍റേതാണ്, അങ്ങേയ്ക്ക് ഇഷ്ടമുള്ളതുപോലെ എല്ലാറ്റിലും തന്നെ ഉപകരണമാക്കിക്കൊൾക എന്നൊരു അത്യപൂർവ്വമായ തുറവുമാണ് അമ്മത്രേസ്യയെ കാലഘട്ടത്തിന്‍റെ അനിതരസാധാരണയായ സ്ത്രീയാക്കി മാറ്റിയതെന്ന് പാപ്പാ പ്രസ്താവിച്ചു.

3. ക്രിസ്തുവുമായി ഐക്യപ്പെട്ട പ്രേഷിത
പരിശുദ്ധാരൂപിയുടെ പ്രചോദനങ്ങളോടു കാണിച്ച വിധേയത്വംവഴി ക്രിസ്തുവുമായി ഐക്യപ്പെട്ടിരിക്കുവാനും, അങ്ങനെ സദാ ദൈവസ്നേഹത്താൽ പ്രകാശിതയായി ജീവിക്കുവാനും വിശുദ്ധയും സഭാപണ്ഡിതയുമായ അമ്മ ത്രേസ്യായ്ക്കു സാധിച്ചുവെന്ന് പാപ്പാ വ്യക്തിമാക്കി
4. അനിവാര്യമായ മാറ്റം
 പ്രാർത്ഥനയിലൂടെയും തന്‍റെ രചനകളിലൂടെയും അമ്മത്രേസ്യാ ആർജ്ജിച്ചെടുത്ത പുനരുത്ഥാരണം നമ്മുടെ കാലഘട്ടത്തിന്‍റെയും സ്വാഭാവികമായ ആവശ്യമാണെന്ന് പാപ്പാ വിശദമാക്കി. അതിനാൽ ഇന്നിന്‍റെ നവീകരണ പ്രക്രിയയിൽ പങ്കുചേരുവാൻ ക്രൈസ്തവർ വിളിക്കപ്പെട്ടിരിക്കുന്നുവെന്നും, അതിനായി പരിശുദ്ധാരൂപിയോടു തുറവുള്ളൊരു ജീവിതത്തിന് ക്രൈസ്തവമക്കൾ ഒരുങ്ങണമെന്നും ഉദ്ബോധിപ്പിച്ചു. 


Related Articles

കൂട്ടായ്മയ്ക്കു പ്രേരകമാകേണ്ട ക്രിസ്തു സ്നേഹം…

കൂട്ടായ്മയ്ക്കു പ്രേരകമാകേണ്ട ക്രിസ്തു സ്നേഹം ഇറാഖിലെ സഭാനേതൃത്വത്തിനു നല്കിയ പ്രഭാഷണത്തിൽനിന്ന്… 1. രക്ഷാകര നാഥയുടെ ഭദ്രാസനദേവാലയത്തിലെ സമ്മേളനം മെത്രാന്മാർ, വൈദികർ, സന്ന്യസ്തർ, സെമിനാരി വിദ്യാർത്ഥികൾ, മതാദ്ധ്യാപകർ എന്നിവർക്ക്

പ്രദര്‍ശനങ്ങളും മേളകളും കൂട്ടായ്മയുടെ സംഗമവേദികള്‍: പാപ്പാ ഫ്രാന്‍സിസ്

വത്തിക്കാൻ :  ഫെബ്രുവരി 6-Ɔο തിയതി വ്യാഴാഴ്ച രാവിലെയാണ് വത്തിക്കാനിലെ ക്ലെമെന്‍റൈന്‍ ഹാളില്‍വച്ച് രാജ്യാന്തര വ്യാപാര മേളയുടെ ഉച്ചകോടിയെ (Union of International Fairs) പാപ്പാ ഫ്രാന്‍സിസ്

പാപ്പാ: ദിവ്യകാരുണ്യാഘോഷങ്ങൾ ലോകത്തെ രൂപാന്തരപ്പെടുത്തട്ടെ

പാപ്പാ: ദിവ്യകാരുണ്യാഘോഷങ്ങൾ ലോകത്തെ രൂപാന്തരപ്പെടുത്തട്ടെ     വത്തിക്കാന്‍ :  വളരെ ചിന്താവഹമായ ഒരു വചന പ്രഘോഷണത്തിലൂടെ ക്രിസ്തുവിന്റെ തിരുശരീരരക്തങ്ങളുടെ തിരുനാളിൽ ആരാധനാ ക്രമത്തിലെ സുവിശേഷ ഭാഗത്തിൽ നിന്നെടുത്ത

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<