സാമൂഹിക നവീകരണത്തിൽ ക്രൈസ്തവർ പങ്കുചേരണമെന്ന് പാപ്പാ
സാമൂഹിക നവീകരണത്തിൽ ക്രൈസ്തവർ
പങ്കുചേരണമെന്ന് പാപ്പാ
1. സഭാപണ്ഡിതയായ ആവിലായിലെ അമ്മത്രേസ്യ
ആവിലായിലെ അമ്മത്രേസ്യായെ സഭ വേദപാരംഗതയായി ഉയർത്തിയതിന്‍റെ 50-ാം വാർഷികാഘോഷങ്ങളോട് അനുബന്ധിച്ച് ആവിലാ യൂണിവേഴ്സിറ്റി (University of Avila) സംഘടിപ്പിച്ച “അനിതരസാധാരണയായ സ്ത്രീ… അമ്മത്രേസ്യ” എന്ന സമ്മേളനത്തിനാണ് ഏപ്രിൽ 15, വ്യാഴാഴ്ച പാപ്പാ വീഡിയോ സന്ദേശം അയച്ചത്.
2. നവോത്ഥാനത്തിന്‍റെ “അനിതരസാധാരണയായ സ്ത്രീ”
16-ാം നൂറ്റാണ്ടിൽ സഭാനവീകരണത്തിനായി തന്‍റെ സമർപ്പണജീവിതം ഉഴിഞ്ഞുവച്ച ഈശോയുടെ ത്രേസ്യാ (1515-1582) എന്ന ആവിലായിലെ വിശുദ്ധയായ കർമ്മലീത്ത സന്ന്യാസിനിയെ പോൾ 6-ാമൻ പാപ്പാ വേദപാരംഗതയായി ഉയർത്തിയപ്പോളാണ് “അനിതരസാധാരണയായ സ്ത്രീ”യെന്നു വിശേഷിപ്പിച്ചത്. യേശുവുമായുള്ള ആത്മീയ ഐക്യത്തിൽ പ്രാർത്ഥനയിലൂടെ എന്നും എപ്പോഴും ദൈവവുമായി ഐക്യപ്പെട്ടു ജീവിക്കുവാനുള്ള ഉറച്ച തീരുമാനം, കർമ്മലസഭയുടെ നവീകരണത്തിനായുള്ള തന്‍റെ ദൗത്യം ഏറ്റെടുക്കുന്നത് താൻ കർത്താവിന്‍റേതാണ്, അങ്ങേയ്ക്ക് ഇഷ്ടമുള്ളതുപോലെ എല്ലാറ്റിലും തന്നെ ഉപകരണമാക്കിക്കൊൾക എന്നൊരു അത്യപൂർവ്വമായ തുറവുമാണ് അമ്മത്രേസ്യയെ കാലഘട്ടത്തിന്‍റെ അനിതരസാധാരണയായ സ്ത്രീയാക്കി മാറ്റിയതെന്ന് പാപ്പാ പ്രസ്താവിച്ചു.
3. ക്രിസ്തുവുമായി ഐക്യപ്പെട്ട പ്രേഷിത
പരിശുദ്ധാരൂപിയുടെ പ്രചോദനങ്ങളോടു കാണിച്ച വിധേയത്വംവഴി ക്രിസ്തുവുമായി ഐക്യപ്പെട്ടിരിക്കുവാനും, അങ്ങനെ സദാ ദൈവസ്നേഹത്താൽ പ്രകാശിതയായി ജീവിക്കുവാനും വിശുദ്ധയും സഭാപണ്ഡിതയുമായ അമ്മ ത്രേസ്യായ്ക്കു സാധിച്ചുവെന്ന് പാപ്പാ വ്യക്തിമാക്കി
4. അനിവാര്യമായ മാറ്റം
പ്രാർത്ഥനയിലൂടെയും തന്‍റെ രചനകളിലൂടെയും അമ്മത്രേസ്യാ ആർജ്ജിച്ചെടുത്ത പുനരുത്ഥാരണം നമ്മുടെ കാലഘട്ടത്തിന്‍റെയും സ്വാഭാവികമായ ആവശ്യമാണെന്ന് പാപ്പാ വിശദമാക്കി. അതിനാൽ ഇന്നിന്‍റെ നവീകരണ പ്രക്രിയയിൽ പങ്കുചേരുവാൻ ക്രൈസ്തവർ വിളിക്കപ്പെട്ടിരിക്കുന്നുവെന്നും, അതിനായി പരിശുദ്ധാരൂപിയോടു തുറവുള്ളൊരു ജീവിതത്തിന് ക്രൈസ്തവമക്കൾ ഒരുങ്ങണമെന്നും ഉദ്ബോധിപ്പിച്ചു.
Related
Related Articles
സ്വാർത്ഥതയുടെ പ്രലോഭനങ്ങളിൽപെട്ട് ഭൂവിഭവങ്ങളുടെ വേട്ടക്കാരാകാതിരിക്കുക
സ്വാർത്ഥതയുടെ പ്രലോഭനങ്ങളിൽപെട്ട് ഭൂവിഭവങ്ങളുടെ വേട്ടക്കാരാകാതിരിക്കുക വത്തിക്കാൻ : ലൗദാത്തോ സി 2021 പ്രവർത്തന വേദിയുടെ ഉൽഘാടനം നടത്തിക്കൊണ്ട് പാപ്പാ നൽകിയ സന്ദേശം. ലൗദാത്തോ സീയുടെ 7 വർഷത്തേക്കുള്ള
ഇറാഖിന്റെ വ്രണിതഹൃദയത്തിന് ശാന്തി ലേപനമായ സന്ദർശനം
ഇറാഖിന്റെ വ്രണിതഹൃദയത്തിന് ശാന്തി ലേപനമായ സന്ദർശനം ചരിത്രദൗത്യമായി മാറിയ പാപ്പാ ഫ്രാൻസിസിന്റെ ഇറാഖ് അപ്പസ്തോലിക പര്യടനത്തിന്റെ ഒരു വിഹഗവീക്ഷണം : 1. സാന്ത്വനസാമീപ്യം കോവിഡ് മഹാവ്യാധി
വി .ജോൺപോൾ രണ്ടാമൻ പാപ്പ
നമ്മുടെ കാലഘട്ടത്തിലെ ലോകമനഃസാക്ഷിയുടെ സ്വരമായിരുന്നു വി .ജോൺപോൾ രണ്ടാമൻ പാപ്പ . സത്യത്തിനും നീതിക്കും ധർമ്മത്തിനും വേണ്ടി അദ്ദേഹം ശബ്ദമുയർത്തി .ഇന്ന് അദ്ദേഹത്തിന്റെ തിരുനാൾ ദിവസം .ഏവർക്കും