കുരിശുമായി ലെയോ പതിനാലാമന്‍ പാപ്പാ

കുരിശുമായി ലെയോ പതിനാലാമന്‍ പാപ്പാ
വത്തിക്കാൻ ന്യൂസ് : വത്തിക്കാനിലെ വിവിധ ഭരണകേന്ദ്രങ്ങളില്‍ സേവനം ചെയ്യുന്നവര്‍ക്കായി നടത്തിയ ജൂബിലി ആഘോഷം, ജൂണ്‍ മാസം ഒന്‍പതാം തീയതി നടന്നു. രാവിലെ വത്തിക്കാനിലെ പോള്‍ ആറാമന്‍ ശാലയില്‍ വച്ച്, സിസ്റ്റര്‍ മരിയ ഗ്ലോറിയ റിവ നല്കിയ ധ്യാന ചിന്തകള്‍ക്ക് ശേഷം, വിശ്വാസികളില്‍ ഒരുവനായി ലിയോ പതിനാലാമന്‍ പാപ്പാ, കുരിശു സംവഹിക്കുകയും, അദ്ദേഹത്തിന് പിന്നില്‍ ബാക്കിയുള്ളവര്‍ അണിചേരുകയും ചെയ്തു.
ഏകദേശം അയ്യായിരത്തോളം ആളുകള്‍ തീര്‍ത്ഥാടനത്തില്‍ സംബന്ധിച്ചു. ഒരു യുവതിയുടെ കൈയില്‍ നിന്നും കുരിശു സ്വീകരിച്ച പരിശുദ്ധ പിതാവ്, തുടര്‍ന്ന് കാല്‍നടയായി വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ബസിലിക്കയില്‍ വിശുദ്ധവാതില്‍ ലക്ഷ്യമാക്കി നടന്നു.
പ്രോത്തോ മാര്തിരികളുടെ ചത്വരത്തിലൂടെ കടന്നുപോയ തീര്‍ത്ഥാടനം ബസിലിക്കയുടെ പടവുകള്‍ കയറി വിശുദ്ധവാതിലിലൂടെ പ്രവേശിക്കുകയും, തുടര്‍ന്ന് അള്‍ത്താരയില്‍ എത്തിച്ചേര്‍ന്നതിനുശേഷം, വിശുദ്ധ ബലിയാരംഭിക്കുകയും ചെയ്തു. പരിശുദ്ധ സിംഹാസനത്തിലെ കര്‍ദ്ദിനാള്‍മാര്‍, ബിഷപ്പുമാര്‍, പുരോഹിതന്മാര്, സന്യസ്തര്‍, അല്മയര് എന്നിവര്‍ തീര്‍ത്ഥാടനത്തില്‍ പങ്കാളികളായി.
വിശുദ്ധ ബലിയില്‍ വായിച്ചുകേട്ട വചനഭാഗങ്ങളുടെ അടിസ്ഥാനത്തില്‍,
സഭയുടെ ഫലഭൂയിഷ്ഠതയുടെ മാതൃക പരിശുദ്ധ അമ്മ തന്നെയാണെന്നും, അത് ലാളിത്യത്തില്‍ വളര്‍ത്തുന്ന സ്നേഹത്തിലും ക്രിസ്തുവിന്റെ കുരിശിലും അടിസ്ഥാനമാക്കിയിരിക്കുന്നുവെന്നും പാപ്പാ പറഞ്ഞു.