സമാധാനത്തിന്റെ പുളിമാവാകാന്‍ യുവതയ്ക്ക് കഴിയുമെന്ന് ലെയോ പാപ്പാ

സമാധാനത്തിന്റെ പുളിമാവാകാന്‍ യുവതയ്ക്ക് കഴിയുമെന്ന് ലെയോ പാപ്പാ
വത്തിക്കാൻ സിറ്റി : ജൂണ്‍ പിതനഞ്ചാം തീയതി, ഞായറാഴ്ച (15/06/25) രക്തസാക്ഷി ഫ്‌ലോറിബെര്‍ത്തിനെ റോമില്‍ വച്ച് വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ച തിരുക്കര്‍മ്മത്തില്‍ പങ്കെടുക്കുന്നതിന് എത്തിയിരുന്ന അദ്ദേഹത്തിന്റെ അമ്മയും ബന്ധുമിത്രാദികളും, അദ്ദേഹം അംഗമായിരുന്ന വിശുദ്ധ എജീദിയോയുടെ സമൂഹത്തിന്റെ പ്രതിനിധികളും ഉള്‍പ്പടെയുള്ള തീര്‍ത്ഥാടകരെയും വത്തിക്കാനില്‍ സ്വീകരിച്ചു സംബോധന ചെയ്ത വേളയിലാണ് സമാധാനത്തിന്റെ പുളിമാവാകാന്‍ യുവതയ്ക്ക് കഴിയുമെന്ന് ലെയോ പാപ്പാ പറഞ്ഞത്. .
കോംഗൊ സ്വദേശിയായിരുന്ന 26 വയസ്സു മാത്രം പ്രായമുണ്ടായിരുന്ന ഫ്‌ലോറിബെര്‍ത്ത് അഴിമതിയെ ചെറുത്തതിന്റെ ഫലമായി 2007 ജൂലൈ 8-ന് ഗോമയില്‍ വച്ച് വധിക്കപ്പെട്ടത് അനുസ്മരിച്ച പാപ്പാ, നിലവിലുണ്ടായിരുന്ന മനോഭാവത്തില്‍ വേരൂന്നിയതും ഏത് അക്രമത്തിനും പ്രാപ്തിയുള്ളതുമായ അഴിമതിയെ ചെറുക്കാനുള്ള അദ്ദേഹത്തിന്റെ ശക്തി പ്രാര്‍ത്ഥനയിലൂടെയും ദൈവവചന ശ്രവണത്തിലൂടെയും സഹോദരങ്ങളുമായുള്ള കൂട്ടായ്മയിലൂടെയും രൂപപ്പെട്ട ഒരു മനസ്സാക്ഷിയില്‍ പക്വത പ്രാപിച്ചതാണെന്ന് വിശദീകരിച്ചു.
1981-ല്‍ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയുടെ കിഴക്കന്‍ ഭാഗത്തും റുവാണ്ടയുടെ അതിര്‍ത്തിയിലുമായി സ്ഥിതി ചെയ്യുന്ന ഗോമയിലാണ് ഫ്‌ലോറിബര്‍ട്ട് ബ്വാന ചുയി, ജനിച്ചത്.
ഗോമയിലെ സാന്റ്’എജിഡിയോ കമ്മ്യൂണിറ്റിയുടെ ഭാഗമായിരുന്ന അദ്ദേഹം, തെരുവ് കുട്ടികളുടെ സേവനത്തില്‍ ഏറ്റവും വിശ്വസ്തനും, ഉദാരമതിയും, ബുദ്ധിമാനും ആയ യുവാക്കളില്‍ ഒരാളായിരുന്നു.
മോശം ഭക്ഷ്യവസ്തുക്കള്‍ കടത്തിവിടാന്‍ അനുവദിക്കുന്നതിനായി കോഴനല്കാന്‍ ശ്രമിച്ചപ്പോള്‍ അതിനു വഴങ്ങാതിരുന്ന കസ്റ്റംസ് ഉദ്യോഗസ്ഥനായിരുന്ന ഫ്‌ലോറിബെര്‍ത്തിനെ അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയി വധിക്കുകയായിരുന്നു.