കർണാടക സംഗീതത്തിൽ അരങ്ങേറ്റം നടത്തി ഫിലിപ്പ് തൈപ്പറമ്പിൽ അച്ചൻ
കർണാടക സംഗീതത്തിൽ അരങ്ങേറ്റം നടത്തി ഫിലിപ്പ്
തൈപ്പറമ്പിൽ അച്ചൻ.
കൊച്ചി : ഭാഗ്യതാ ലക്ഷ്മി ബാരമ്മ. അൻപത്തിയഞ്ചാം വയസ്സിൽ കർണാടക സംഗീതത്തിൽ അരങ്ങേ റ്റം കുറിച്ച് മധ്യമാവതി രാഗ ത്തിൽ ഫാ.ഫിലിപ് തൈപറമ്പിൽ പാടുകയാണ്. മുടിക്കൽ തിരുഹൃദയ നിത്യാരാധാന ദേവാലയത്തിലെ തിരു നാളിനോട് അനുബന്ധിച്ചാ യിരുന്നു ഈ പള്ളിയിലെ വികാരി കൂടിയായ വൈദികന്റെ സംഗീത അരങ്ങേറ്റം. 15-ാം വയസ്സിൽ തുടങ്ങിയതാണ് സംഗീത പഠനം. സംഗീത സംവിധായകൻ ജോബിന്റെ കീഴിൽ 6 വർഷം അഭ്യസിച്ചു. പിന്നീട് സ്വയം പഠനവും വൈദിക ജീവിതവുമായി മുന്നോട്ടു പോകുകയായിരുന്നു. 2018 മുതൽ വൈക്കം അനിൽകുമാറിന്റെ ശിക്ഷണത്തിൽ പഠനം പുനരാരംഭിച്ചു. രണ്ടു മണിക്കൂറെങ്കിലും കച്ചേരി നടത്താൻ കഴിയുന്ന ആത്മവിശ്വാസം ലഭിച്ചതോടെയാണ് അരങ്ങേറ്റം നടത്താൻ തീരുമാനിച്ചതെന്ന് അദ്ദേഹം പറഞ്ഞു. 80 രാഗങ്ങൾ ഹൃദിസ്ഥമാണ് ഇപ്പോൾ. വായ്പാട്ടിനൊപ്പം ഫ്ലൂട്ട്, വയലിൻ, ഹർമോണിയം, ഓർഗൻ എന്നീ സംഗീത ഉപകരണങ്ങളിലും അറിവുണ്ട്.
വൈക്കം ഗോപാലകൃ ഷ്ണൻ നമ്പൂതിരി മൃദംഗവും വൈക്കം പവിത്രൻ വയലിനും പ്രകാശ് പാലമറ്റം ഘടവും വായിച്ചു. ശിഷ്യന് ആത്മവിശ്വാസം പകർന്നു ഗുരു വൈക്കം അനിൽകുമാർ മുഴുവൻ സമയവും വേദി യിൽ ഉണ്ടായിരുന്നു
Related
Related Articles
12-ാമത് വല്ലാർപാടം ബൈബിൾ കൺവെൻഷൻ സെപ്റ്റംബർ 4 മുതൽ 7വരെ
12-ാമത് വല്ലാർപാടം ബൈബിൾ കൺവെൻഷൻ സെപ്റ്റംബർ 4 മുതൽ 7വരെ കൊച്ചി : ദേശീയ മരിയൻ തീർത്ഥാടന കേന്ദ്രമായ വല്ലാർപാടം ബസിലിക്കയിൽ പരിശുദ്ധ വല്ലാർപാടത്തമ്മയുടെ തിരുനാളിന്
സഭാവാര്‍ത്തകള്‍ – 14 .07.24
സഭാവാര്‍ത്തകള്‍ – 14 .07.24 വത്തിക്കാൻ വാർത്തകൾ ജനാധിപത്യം ഇന്ന് അനാരോഗ്യം നേരിടുന്നു : ഫ്രാന്‍സിസ് പാപ്പാ ജനകീയ പങ്കാളിത്തത്തിലൂടെയും, പരോപകാരപ്രദമായ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളിലൂടെയും ജനാധിപത്യത്തിന്റെ പ്രതിസന്ധി
ലത്തീന്‍കത്തോലീക്കരുടെ വിദ്യാഭ്യാസ സംവരണം
ലത്തീന്‍കത്തോലീക്കരുടെ വിദ്യാഭ്യാസ സംവരണം ഉയര്‍ത്തണമെന്നാവശ്യപ്പെട്ട് നിവേദനം കൊച്ചി- കേരളത്തില്‍ ലത്തീന്‍കത്തേതാലിക്കര്‍ക്ക് 1952 ല്‍ 7 ശതമാനം തൊഴില്‍ സംവരണം ഉണ്ടായിരുന്നത് 1963 മുതല്‍ 4 ശതമാനം മാത്രമാണ്.