ജീവിതത്തെക്കുറിച്ചുള്ള യാഥാർത്ഥ്യം മരണത്തിലൂടെ വ്യക്തമാകുന്നു: ഫ്രാൻസിസ് പാപ്പാ

ജീവിതത്തെക്കുറിച്ചുള്ള

യാഥാർത്ഥ്യം

മരണത്തിലൂടെ

വ്യക്തമാകുന്നു:

ഫ്രാൻസിസ് പാപ്പാ

 

സകലമരിച്ചവരുടെയും തിരുനാളുമായി ബന്ധപ്പെട്ട് നവംബർ രണ്ടാം തീയതി ഫ്രാൻസിസ് പാപ്പാ നൽകിയ ട്വിറ്റർ സന്ദേശം.

 വത്തിക്കാന്‍ സിറ്റി : ജീവിതത്തെക്കുറിച്ചുള്ള സത്യം മനസ്സിലാക്കിത്തരുന്ന സംഭവമാണ് മരണമെന്നും അതിനായി നാം ഒരുങ്ങണമെന്നും ഫ്രാൻസിസ് പാപ്പാ ഉദ്‌ബോധിപ്പിച്ചു. കത്തോലിക്കാസഭ സകലമരിച്ചവരുടെയും തിരുനാൾ ദിനമായി ആചരിക്കുന്ന നവംബർ രണ്ടാം തീയതിയാണ് മരണത്തിന്റെ മൂല്യത്തെക്കുറിച്ചും ദൈവവുമായുള്ള ഈ കണ്ടുമുട്ടലിന് എപ്രകാരം ഒരുങ്ങണമെന്നുമുള്ള കാര്യങ്ങൾ പാപ്പാ ഓർമ്മിപ്പിച്ചത്. സ്നേഹം തന്നെയായ ദൈവത്തെ കണ്ടുമുട്ടുവാൻവേണ്ടി സ്നേഹത്തോടെയാണ് തയ്യാറാകേണ്ടതെന്നും പാപ്പാ എഴുതി.

“ജീവിതത്തെക്കുറിച്ചുള്ള സത്യം വെളിവാക്കാനാണ് മരണമെത്തുന്നതെന്ന് ഇന്ന് കർത്താവ് നമ്മെ ഓർമ്മിപ്പിക്കുന്നു. ഈ കാത്തിരിപ്പ് എങ്ങനെ ജീവിക്കണമെന്ന് സുവിശേഷം വിശദീകരിക്കുന്നു: സ്നേഹിച്ചുകൊണ്ടാണ് നാം ദൈവത്തെ കണ്ടുമുട്ടുവാനായി പോകേണ്ടത്, കാരണം അവൻ സ്നേഹമാണ്” എന്നതായിരുന്നു പാപ്പായുടെ സന്ദേശത്തിന്റെ പൂർണ്ണരൂപം.

2022-ൽ നിര്യാതനായ കർദ്ദിനാൾമാർക്കും മെത്രാന്മാർക്കും വേണ്ടി ഫ്രാൻസിസ് പാപ്പാ നവംബർ രണ്ട് ബുധനാഴ്‌ച വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസലിക്കയിൽവച്ച് അർപ്പിച്ച വിശുദ്ധബലി മദ്ധ്യേ നൽകിയ സുവിശേഷസന്ദേശത്തിൽനിന്ന് എടുത്ത സന്ദേശമാണ് പാപ്പാ ട്വിറ്ററിലൂടെ വീണ്ടും നൽകിയത്.

 


Related Articles

ആശയവിനിമയത്തിലൂടെ സത്യത്തിനു സാക്ഷികളാകേണ്ടവർ…….

ആശയവിനിമയത്തിലൂടെ സത്യത്തിനു സാക്ഷികളാകേണ്ടവർ…….. വത്തിക്കാൻ : മെയ് 16-ാം തിയതി ഞായറാഴ്ച പാപ്പാ ഫ്രാൻസിസ് ട്വിറ്ററിൽ കണ്ണിചേർത്ത ചിന്തകൾ. ആഗോളതലത്തിൽ ഉത്ഥാനമഹോത്സവം കഴിഞ്ഞു വരുന്ന പെസഹാക്കാലം 7-ാം

2024 – ൽ ഫ്രാൻസിസ് പാപ്പ ഇന്ത്യ സന്ദർശിച്ചേക്കും..

2024 -ൽ ഫ്രാൻസിസ് പാപ്പ ഇന്ത്യ സന്ദർശിച്ചേക്കും..   വത്തിക്കാൻ : 2024 ലെ ഫ്രാൻസിസ് പാപ്പയുടെ അപ്പസ്തോലിക സന്ദർശനങ്ങളിൽ ഇന്ത്യയും ഉണ്ടാകുമെന്ന വാർത്ത ഫ്രാൻസിസ് പാപ്പാ

ബ്രിട്ടനില്‍ 600 വര്‍ഷം പഴക്കമുള്ള സ്വര്‍ണ്ണത്തില്‍ നിര്‍മ്മിച്ച ബൈബിളിന്റെ ചെറുരൂപം കണ്ടെത്തി

ബ്രിട്ടനില്‍ 600 വര്‍ഷം പഴക്കമുള്ള സ്വര്‍ണ്ണത്തില്‍ നിര്‍മ്മിച്ച ബൈബിളിന്റെ ചെറുരൂപം കണ്ടെത്തി   യോര്‍ക്ക്ഷയര്‍: ബ്രിട്ടനിലെ നാഷണല്‍ ഹെല്‍ത്ത് സര്‍വീസില്‍ (എന്‍.എച്ച്.എസ്) നേഴ്സായി ജോലി ചെയ്യുന്ന വനിത

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<