ജീവിതത്തെക്കുറിച്ചുള്ള യാഥാർത്ഥ്യം മരണത്തിലൂടെ വ്യക്തമാകുന്നു: ഫ്രാൻസിസ് പാപ്പാ
ജീവിതത്തെക്കുറിച്ചുള്ള
യാഥാർത്ഥ്യം
മരണത്തിലൂടെ
വ്യക്തമാകുന്നു:
ഫ്രാൻസിസ് പാപ്പാ
വത്തിക്കാന്‍ സിറ്റി : ജീവിതത്തെക്കുറിച്ചുള്ള സത്യം മനസ്സിലാക്കിത്തരുന്ന സംഭവമാണ് മരണമെന്നും അതിനായി നാം ഒരുങ്ങണമെന്നും ഫ്രാൻസിസ് പാപ്പാ ഉദ്‌ബോധിപ്പിച്ചു. കത്തോലിക്കാസഭ സകലമരിച്ചവരുടെയും തിരുനാൾ ദിനമായി ആചരിക്കുന്ന നവംബർ രണ്ടാം തീയതിയാണ് മരണത്തിന്റെ മൂല്യത്തെക്കുറിച്ചും ദൈവവുമായുള്ള ഈ കണ്ടുമുട്ടലിന് എപ്രകാരം ഒരുങ്ങണമെന്നുമുള്ള കാര്യങ്ങൾ പാപ്പാ ഓർമ്മിപ്പിച്ചത്. സ്നേഹം തന്നെയായ ദൈവത്തെ കണ്ടുമുട്ടുവാൻവേണ്ടി സ്നേഹത്തോടെയാണ് തയ്യാറാകേണ്ടതെന്നും പാപ്പാ എഴുതി.
“ജീവിതത്തെക്കുറിച്ചുള്ള സത്യം വെളിവാക്കാനാണ് മരണമെത്തുന്നതെന്ന് ഇന്ന് കർത്താവ് നമ്മെ ഓർമ്മിപ്പിക്കുന്നു. ഈ കാത്തിരിപ്പ് എങ്ങനെ ജീവിക്കണമെന്ന് സുവിശേഷം വിശദീകരിക്കുന്നു: സ്നേഹിച്ചുകൊണ്ടാണ് നാം ദൈവത്തെ കണ്ടുമുട്ടുവാനായി പോകേണ്ടത്, കാരണം അവൻ സ്നേഹമാണ്” എന്നതായിരുന്നു പാപ്പായുടെ സന്ദേശത്തിന്റെ പൂർണ്ണരൂപം.
2022-ൽ നിര്യാതനായ കർദ്ദിനാൾമാർക്കും മെത്രാന്മാർക്കും വേണ്ടി ഫ്രാൻസിസ് പാപ്പാ നവംബർ രണ്ട് ബുധനാഴ്‌ച വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസലിക്കയിൽവച്ച് അർപ്പിച്ച വിശുദ്ധബലി മദ്ധ്യേ നൽകിയ സുവിശേഷസന്ദേശത്തിൽനിന്ന് എടുത്ത സന്ദേശമാണ് പാപ്പാ ട്വിറ്ററിലൂടെ വീണ്ടും നൽകിയത്.
Related
Related Articles
നിസ്സ്വനിലൂടെ ദൈവം നമ്മിലേക്കു ചൊരിയുന്ന നിഗൂഢ ജ്ഞാനം!
നിസ്സ്വനിലൂടെ ദൈവം നമ്മിലേക്കു ചൊരിയുന്ന നിഗൂഢ ജ്ഞാനം! ഫ്രാൻസീസ് പാപ്പായുടെ ട്വിറ്റർ സന്ദേശം. വത്തിക്കാൻ : പാവപ്പെട്ടവരിൽ ക്രിസ്തുവിനെ ദർശിക്കാനും അവർക്കായി സ്വരമുയർത്താനും നാം വിളിക്കപ്പെട്ടിരിക്കുന്നുവെന്ന് പാപ്പാ.
പ്രാർത്ഥനയിൽ ഇടർച്ചയുണ്ടാകുമ്പോൾ എന്തുചെയ്യും…?
പ്രാർത്ഥനയിൽ ഇടർച്ചയുണ്ടാകുമ്പോൾ എന്തുചെയ്യും…? വത്തിക്കാൻ : മെയ് 19, ബുധനാഴ്ച സാമൂഹ്യശ്രൃംഖലയിൽ കണ്ണിചേർത്ത സന്ദേശം : “പ്രാർത്ഥനയിൽ പലവിചാരംമൂലം നമുക്കു സംഭവിക്കുന്ന അപശ്രദ്ധയെക്കുറിച്ച് എന്തുചെയ്യാനാകും? അതിനെ നേരിടാൻ
ഇന്ന് പാപ്പ എമിരറ്റസ് ബെനഡിക്ട് പതിനാറാമന്റെ 93- )o ജന്മദിനം.
വത്തിക്കാൻ : ജനനം: 16ഏപ്രിൽ 1927 ജർമനിയിലെ ബയേൺ സംസ്ഥാനത്തിലെ ഇൻ നദിക്ക് സമീപമുള്ള മാർക്ട്ടൽ എന്ന സ്ഥലത്ത്. ജോസഫ് രാറ്റ്സിംഗർ എന്നാണ് യദാർത്ഥ നാമം. മാതാപിതാക്കൾ: