യഹൂദരും ക്രൈസ്തവരും സാഹോദര്യത്തിന്‍റെ പാതയിൽ
യഹൂദരും ക്രൈസ്തവരും സാഹോദര്യത്തിന്‍റെ പാതയിൽ
1. മതസൗഹാർദ്ദ പാതയിലെ പുതിയ അദ്ധ്യായം
കത്തോലിക്ക-യഹൂദ മതസൗഹാർദ്ദത്തിന്‍റെ പാതയിലെ പുതിയ അദ്ധ്യായമായിരുന്നു സന്ദർശനമെന്ന് ഏപ്രിൽ 13-ന് ഇറക്കിയ വത്തിക്കാന്‍റെ പ്രസ്താവന വ്യക്തമാക്കി. 1986 ഏപ്രിൽ 13-നായിരുന്നു ചരിത്രത്തിൽ ആദ്യമായി പത്രോസിന്‍റെ പിൻഗാമി ഒരു യഹൂദപ്പളളിയിൽ കാലുകുത്തുന്നത്. മഴയുള്ളൊരു വസന്തകാല ദിനത്തിന്‍റെ സായാഹ്നത്തിൽ വിശുദ്ധനായ ജോൺ പോൾ 2-ാമൻ പാപ്പാ റോമിലെ ടൈബർനദി കടന്ന് യൂറോപ്പിലെ ഏറ്റവും പഴക്കമുള്ള യഹൂദ സമൂഹത്തിന്‍റെ മഹാദേവാലയം (tempio maggiore) സന്ദർശിച്ച് അവിടെ സമ്മേളിച്ച യഹൂദ സഹോദരങ്ങൾക്കൊപ്പം പ്രാർത്ഥനയിൽ ചിലവഴിക്കുകയും സാഹോദര്യം പങ്കുവയ്ക്കുകയും ചെയ്തു.
“ഹൃദയങ്ങൾ സാഹോദര്യത്തിൽ തുറക്കുന്നു…” എന്നു പ്രസ്താവിച്ചുകൊണ്ട് റോമിലെ യഹൂദ സമൂഹത്തിന്‍റെ പ്രധാനാചാര്യൻ, റാബി ഏലിയോ പാപ്പാ വോയ്ത്തീവയെ ആലിംഗനംചെയ്ത്, സിനഗോഗിന്‍റെ കവാടത്തിൽ സ്വീകരിച്ചശേഷം പ്രാർത്ഥനാലയത്തിലേയ്ക്ക് ആനയിച്ചു. മഹാദേവാലയത്തിൽ തിങ്ങിനിന്ന ആയിരത്തിൽപ്പരം യഹൂദ സഹോദരങ്ങൾ ഏഴുന്നേറ്റുനിന്ന് പാപ്പായെ ആദരപൂർവ്വം വരവേറ്റു.
Related
Related Articles
വരാപ്പുഴ പള്ളി ‘മൈനർ ബസിലിക്ക’ പദവിയിലേക്ക് :
വരാപ്പുഴ അതിരൂപതയിലെ കർമ്മല മാതാവിൻറെയും വിശുദ്ധ യൗസേപ്പിതാവിന്റെയും നാമധേയത്തിലുള്ള വരാപ്പുഴ പള്ളി ‘മൈനർ ബസിലിക്ക’ പദവിയിലേക്ക് : കൊച്ചി : വരാപ്പുഴ അതിരൂപതയിലെ കർമ്മല മാതാവിൻറെയും
ക്രിസ്തുവാണ് മോചനം നൽകുന്നവൻ: ഫ്രാൻസിസ് പാപ്പാ
ക്രിസ്തുവാണ് മോചനം നൽകുന്നവൻ: ഫ്രാൻസിസ് പാപ്പാ വത്തിക്കാന്‍: പാപത്തിൽനിന്നും ദുഃഖത്തിൽനിന്നും മോചനം നൽകുന്നവൻ ക്രിസ്തുവാണെന്ന് ഫ്രാൻസിസ് പാപ്പാ. ജീവിതത്തിൽ ആളുകൾ അനുഭവിക്കുന്ന ആന്തരിക ശൂന്യത, ഒറ്റപ്പെടൽ എന്നിവയിൽനിന്നുള്ള
അതിക്രമത്തെ സ്നേഹംകൊണ്ടു കീഴ്പ്പെടുത്താം
സഭയിലെ പ്രഥമ രക്തസാക്ഷിയായ വിശുദ്ധ സ്റ്റീഫന്‍റെ അനുസ്മരണ നാളില്‍ പാപ്പാ ഫ്രാന്‍സിസ് നല്കിയ ത്രികാലപ്രാര്‍ത്ഥനാ സന്ദേശം. 1. സഭയിലെ പ്രഥമ രക്തസാക്ഷി ഡിസംബര്‍ 26–Ɔο തിയതി