പ്രാര്‍ത്ഥനാസമാനം നമ്മുടെ ജീവിതം, പാപ്പാ!

പ്രാര്‍ത്ഥനാസമാനം നമ്മുടെ ജീവിതം, പാപ്പാ!

 

വത്തിക്കാന്‍  :  പ്രാര്‍ത്ഥന, ജീവധാരണമായ ഒരു ആവശ്യകതയാണ്, അത് ആത്മാവിന്‍റെ പ്രാണവായുവാണ്, ഫ്രാന്‍സീസ് പാപ്പാ പോളണ്ടുകാരായ തീര്‍ത്ഥാടകരോട്.

ജീവിതത്തിലുള്ള സകലവും പ്രാര്‍ത്ഥനയുടെ ഫലമാണെന്ന് മാര്‍പ്പാപ്പാ.

ബുധനാഴ്ച (16/06/21) വത്തിക്കാനില്‍ അനുവദിച്ച പ്രതിവാര പൊതുകൂടിക്കാഴ്ചാവേളയില്‍, പ്രാര്‍ത്ഥനയെ അധികരിച്ചുള്ള വിചിന്തന പരമ്പരയുടെ സമാപനമായി യേശുവിന്‍റെ ഇഹലോകജീവിതത്തിലെ അന്ത്യനിമിഷങ്ങളിലെ തീക്ഷ്ണമായ പ്രാര്‍ത്ഥനയെക്കുറിച്ചു വിശകലനം ചെയ്ത ഫ്രാന്‍സീസ് പാപ്പാ പ്രഭാഷണാന്ത്യത്തില്‍ അതിന്‍റെ സംഗ്രഹം, വിവിധ ഭാഷാക്കാരെ പ്രത്യേകം പ്രത്യേകം അഭിവാദ്യം ചെയ്തുകൊണ്ട്, നല്‍കവെ പോളണ്ടുകാരായ തീര്‍ത്ഥാടകരോടായിട്ടാണ് ഇതു പറഞ്ഞത്.

നമ്മുടെ പ്രാര്‍ത്ഥന പോലെ ആയിരിക്കും നമ്മുടെ ജീവിതവും, അതായത്, നമ്മുടെ ആത്മാവിന്‍റെയും പ്രവര്‍ത്തികളുടെയും അവസ്ഥ എന്നും പാപ്പാ വിശദീകരിച്ചു.

നിരന്തരം പ്രാര്‍ത്ഥിക്കാന്‍ വിശുദ്ധ പൗലോസപ്പസ്തോലന്‍ തെസലോണിക്കാക്കാര്‍ക്കുള്ള ഒന്നാം ലേഖനം 5-Ↄ○ അദ്ധ്യായം 17-Ↄ○ വാക്യത്തിലൂടെ നമുക്കു പ്രചോദനം പകരുന്നത് അനുസ്മരിച്ച പാപ്പാ, പ്രാര്‍ത്ഥന, ജീവധാരണമായ ഒരു ആവശ്യകതയാണെന്നും അത് ആത്മാവിന്‍റെ പ്രാണവായുവാണെന്നും ഉദ്ബോധിപ്പിച്ചു.

ക്രിസ്തുവുമായുള്ള വൈക്തികവും ഉറ്റതുമായ സംഭാഷണം സദാ ദൈവത്തോട് അടുത്തിടപഴകാനും എല്ലാ ചോദ്യങ്ങള്‍ക്കും ക്ലശകരങ്ങളായ പ്രശ്നങ്ങള്‍ക്കും ഉത്തരം കണ്ടെത്താനും സഹായിക്കട്ടെ എന്ന് പാപ്പാ ആശംസിക്കുകയും ചെയ്തു.


Related Articles

കൂട്ടായ്മയ്ക്കു പ്രേരകമാകേണ്ട ക്രിസ്തു സ്നേഹം…

കൂട്ടായ്മയ്ക്കു പ്രേരകമാകേണ്ട ക്രിസ്തു സ്നേഹം ഇറാഖിലെ സഭാനേതൃത്വത്തിനു നല്കിയ പ്രഭാഷണത്തിൽനിന്ന്… 1. രക്ഷാകര നാഥയുടെ ഭദ്രാസനദേവാലയത്തിലെ സമ്മേളനം മെത്രാന്മാർ, വൈദികർ, സന്ന്യസ്തർ, സെമിനാരി വിദ്യാർത്ഥികൾ, മതാദ്ധ്യാപകർ എന്നിവർക്ക്

മഹാമാരിയുടെ നിവാരണത്തിനായി “ഊര്‍ബി എത് ഓര്‍ബി,” ആശീര്‍വ്വാദം

മാനവരാശിയുടെ രക്ഷയ്ക്കായി ദൈവാശീര്‍വ്വാദം തേടാം വൈറസ് ബാധയില്‍നിന്നു രക്ഷനേടാന്‍ “നഗരത്തിനും ലോകത്തിനു”മായുള്ള (Urbi et Orbi) ആശീര്‍വ്വാദം. മാര്‍ച്ച് 27 വെള്ളിയാഴ്ച , ( ഇന്ത്യയിലെ സമയം) 

നിസ്സ്വനിലൂടെ ദൈവം നമ്മിലേക്കു ചൊരിയുന്ന നിഗൂഢ ജ്ഞാനം!

നിസ്സ്വനിലൂടെ ദൈവം നമ്മിലേക്കു ചൊരിയുന്ന നിഗൂഢ ജ്ഞാനം!  ഫ്രാൻസീസ് പാപ്പായുടെ ട്വിറ്റർ സന്ദേശം. വത്തിക്കാൻ : പാവപ്പെട്ടവരിൽ ക്രിസ്തുവിനെ ദർശിക്കാനും അവർക്കായി സ്വരമുയർത്താനും നാം വിളിക്കപ്പെട്ടിരിക്കുന്നുവെന്ന്  പാപ്പാ.

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<