കൊച്ചി : വരാപ്പുഴ അതിരൂപത നടപ്പിലാക്കുന്ന സുഭിക്ഷ കേരളം സുരക്ഷാപദ്ധതിയുടെ ഭാഗമായ ചെറുകിട സംരംഭകത്വ വികസന പരിപാടിയോടനുബന്ധിച്ച് തയ്യൽ – എംബ്രോയിഡറി ക്ലാസ്സുകൾ എറണാകുളം സോഷ്യൽ സർവീസ് സൊസൈറ്റി യിൽ ആരംഭിച്ചു. പരിശീലന പരിപാടി വരാപ്പുഴ കുടുംബ യൂണിറ്റ് ഡയറക്ടറും സുഭിക്ഷ കേരളം സുരക്ഷാ പദ്ധതി വൈസ് ചെയർമാനുമായ ഫാ. ആന്റെണി അറക്കൽ ഉദ്ഘാടനം നിർവഹിച്ചു. ESSS ഡയറക്ടർ ഫാ. മാർട്ടിൻ അഴീക്കകത്ത് അധ്യക്ഷപദം അലങ്കരിച്ചു. ഫാ. ഫോസ്റ്റിൻ ഫെർണാണ്ടസ്, റിറ്റ്സൻ ദേവസ്സി, സീമ റോയ് എന്നിവർ […]Read More
കൊച്ചി : വ്യാഴാഴ്ച (5-11-2020) വൈകുന്നേരം 5 മണിക്ക്, പുനരുദ്ധാരണം നടത്തിയ ഓച്ചന്തുരുത്ത് കുരിശിങ്കൽ, ക്രൂസ് മിലാഗ്രാസ് പള്ളി വരാപ്പുഴ അതിരൂപത ആർച്ച്ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ പിതാവ് ആശീർവദിച്ച് പ്രാർത്ഥനക്കായി തുറന്നുകൊടുത്തു. ഇറ്റാലിയൻ വസ്തുശിൽപ മാതൃകയിൽ നിർമ്മിച്ചിട്ടുള്ള ഈ ദേവാലയം നിർമ്മിച്ച് തീർക്കുവാൻ 25 വർഷം എടുത്തു. ഈ ദേവാലയത്തിന് പൗരാണിക പ്രൗഢിയും ഗാംഭീര്യവും നിലനിർത്തിക്കൊണ്ടാണ് നവീകരിച്ചിട്ടുള്ളത്. സർക്കാർ പ്രോട്ടോകോൾ പാലിച്ചാണ് ആശിർവാദകർമ്മം നിർവഹിച്ചത്.Read More
കൊച്ചി: വരാപ്പുഴ അതിരൂപത നടപ്പിലാക്കുന്ന സുഭിക്ഷ കേരളം സുരക്ഷാപദ്ധതിയുടെ ഭാഗമായ ചെറുകിട സംരംഭകത്വ വികസന പരിപാടികൾ ആരംഭിച്ചു. എറണാകുളം സോഷ്യൽ സർവീസ് സൊസൈറ്റി യിൽ വച്ച് നടന്ന കാറ്ററിംഗ്,കേക്ക് ബേക്കിങ് പരിശീലനപരിപാടികൾ വരാപ്പുഴ അതിരൂപത വികാരി ജനറൽ മോൺ.മാത്യു ഇലഞ്ഞിമിറ്റം ഉദ്ഘാടനം നിർവഹിച്ചു. ESSS ഡയറക്ടർ ഫാദർ . മാർട്ടിൻ അഴീക്കകത്ത് അധ്യക്ഷപദം അലങ്കരിച്ചു. ഫാദർ ഫോസ്റ്റിൻ ഫെർണാണ്ടസ്, റിറ്റ്സൻ ദേവസ്സി, സീമ റോയ് എന്നിവർ ആശംസ പ്രസംഗം നടത്തി. 5 ദിവസം നീണ്ടുനിൽക്കുന്ന തൊഴിൽ […]Read More
മെത്രാൻപട്ടാഭിഷേകം: Episode – 6 കൊച്ചി: ജൂബിലി വർഷമായ 1933 ലെ പരിശുദ്ധ ത്രീത്വത്തിന്റെ തിരുനാൾ ദിനമായി ജൂൺ 11 നു അഭിഷേകകർമ്മം നടത്തുവാനാണ് പരിശുദ്ധ പിതാവ് പതിനൊന്നാം പീയൂസ് പാപ്പാ നിശ്ചയിച്ചത്. ചൈനയിലെ മറ്റു നാല് മിഷൻ പ്രദേശങ്ങളിൽ നിന്നുള്ള തദ്ദേശീയരായ നാലു മെത്രാന്മാരെയും ( ബിഷപ്പ് ടോം, ബിഷപ്പ് ഫാൻ, ബിഷപ്പ് സ്സോയി, ബിഷപ്പ് ലീ എന്നിവർ) ഇതോടൊപ്പം അഭിഷേകം ചെയ്യുവാൻ നിശ്ചയിച്ചു. വിശ്വമഹാദേവാലയമായ വിശുദ്ധ പത്രോസിന്റെ ബസിലിക്കയിൽ ‘സിംഹാസനത്തിന്റെ അൾത്താര’യാണ് (Altare della […]Read More
കൊച്ചി : പാർശ്വവത്‌കരിക്കപ്പെട്ടവർക്കും അടിച്ചമർത്തപ്പെട്ടവർക്കുമായി ശബ്ദമുയർത്തുകയും, അവരുടെ നീതിക്കുവേണ്ടി ദിനരാത്രങ്ങൾ പോരാടുകയും ചെയ്ത ജനസേവകരെ, ഭരണകൂടം തള്ളിപ്പറയുന്നതും ദ്രോഹിക്കുന്നതുമെല്ലാം ഒരു നിത്യചര്യയാണെന്ന് ചരിത്രം പരിശോധിച്ചാൽ നമുക്ക് മനസ്സിലാകും. മയിലമ്മയും ദയാഭായും, എന്തിന്, നമ്മുടെ രാഷ്ട്രപിതാവ് പോലും, ജനനന്മയ്ക്കായി നിലകൊണ്ടതിന് അനുഭവിച്ച യാതനകൾ നമുക്ക് വ്യക്തമാണ്. ദേശദ്രോഹം ആരോപിച്ചു, കോടികൾ കൊയ്യുന്നവരെ പിന്തുണച്ച്, അഴിമതി പൂണ്ട ഭരണകൂടം, സാമൂഹ്യപ്രവർത്തകരിൽ പലരെയും തങ്ങളുടെ പിന്തിരിപ്പൻ വിധികൾക്ക് ഇരയാക്കിയിട്ടുണ്ട്. ഈയിടെ ആ പട്ടികയിൽ ചേർക്കപ്പെട്ടയാളാണ് മലയാളിയായ ജസ്യൂട്ട് വൈദീകൻ ഫാദർ […]Read More
കൊച്ചി : മാർത്തോമാ സഭാ തലവൻ ഡോ . ജോസഫ് മാർത്തോമാ മെത്രാപോലിത്ത മാനുഷിക മൂല്യങ്ങൾ മുറുകെ പിടിച്ച വലിയ ഇടയൻ ആയിരുന്നു എന്ന് വരാപ്പുഴ അതിരൂപത ആർച്ച്ബിഷപ് ഡോ . ജോസഫ് കളത്തിപ്പറമ്പിൽ അനുസ്മരിച്ചു . ഡോ . ജോസഫ് മാർത്തോമാ മെത്രാപോലിത്തയുടെ നിര്യാണത്തിൽ അനുശോചനം അറിയിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം . തന്റെ ജീവിതകാലഘട്ടത്തിൽ പാവപ്പെട്ടവരോടും ദളിതരോടും പക്ഷം ചേരുകയും അവരുടെ ഉന്നമനത്തിനായി അദ്ദേഹം പ്രവർത്തിക്കുകയും ചെയ്തു . ആത്മീയവും , സാമൂഹികവും, സാംസ്കാരികവുമായ […]Read More
തദ്ദേശീയ മെത്രാൻ (Episode -5) ബെനെഡിക്ട് പതിനഞ്ചാം പാപ്പയുടെ വിശ്രുതമായ Maximum Illud എന്ന വിളംബരത്തിൽ വൃക്തമാക്കുന്നതുപോലെ, സ്വയം പര്യാപ്തതയും കാര്യക്ഷമതയും കൈവരിച്ച മിഷൻ രൂപതകളുടെ ഭരണചുമതല തദ്ദേശീയരെ ഏല്പിക്കാവുന്നതാണെന്ന് ക്രാന്തദർശിയായ എയ്ഞ്ചൽ മേരി പിതാവ് നിരീക്ഷിക്കുന്നുണ്ടായിരുന്നു. അതിൽ സമ്പൂർണതൃപ്തനും അതീവം ബോധവാനുമായിരുന്ന പിതാവ് തദനുസാരം റോമിലേക്ക് ശുപാർശകൾ അയച്ചു. അങ്ങനെ വരാപ്പുഴയ്ക്ക് സ്വയം ഭരണാധികാരം നൽകുന്നതിന്റെ ഭാഗമായി ഒരു സഹായമെത്രാനെ നിയമിക്കാൻ റോം നിശ്ചയിച്ചു. തന്റെ പിൻഗാമിയാകാൻ സർവഥാ യോഗ്യനാണു ഡോ. ജോസഫ് അട്ടിപ്പേറ്റിയെന്ന് […]Read More
കൊച്ചി : ജാതി- വർണ്ണ വേർതിരിവുകൾക്കെതിരെ പോരാടുകയും സർവ്വമാനവ സമത്വത്തിനായി എന്നും ശബ്ദമുയർത്തുകയും ചെയ്ത മഹാരഥന്മാർ ജീവിച്ചിരുന്ന നാടാണ് ഭാരതം. നൂറ്റാണ്ടുകളായി മനുഷ്യരാശിക്ക് തന്നെ അപകടമാംവിധം നിലനിന്നിരുന്ന ജാതിവ്യസ്ഥകളെ ഉന്മൂലനം ചെയ്ത്, ഭരണഘടനയ്ക്ക് വിധേയമായി ജീവിക്കുന്ന, ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് നമ്മുടേത് എന്നു നാം തന്നെ വിശ്വസിക്കുന്നു. എന്നാൽ ഇത് വെറുമൊരു മിഥ്യാധാരണ മാത്രമാണെന്നും നമ്മുടെ രാജ്യം ഭൂരിഭാഗം ജനങ്ങൾക്ക് ഇപ്പോഴും സുരക്ഷിതമല്ലെന്നും നമുക്ക് ബോധ്യപ്പെടുത്തി തരുന്നതാണ് ഇന്നു കണ്ടുവരുന്ന മനുഷ്യമനസ്സാക്ഷിയെ പിടിച്ചുകുലുക്കുന്ന കൊലപാതകങ്ങളും […]Read More
കൊച്ചി: വരാപ്പുഴ അതിരൂപത വൈദികനായിരുന്ന ഫാ. ജോർജ് വേട്ടാപ്പറമ്പിൽ തൻറെ നീണ്ട വർഷത്തെ വൈദിക ജീവിത സേവനത്തിനുശേഷം ദൈവസന്നിധിയിലേക്ക് യാത്രയായി. ചേരാനല്ലൂരിൽ പൈലിയുടെയും മേരിയുടെയും മകനായി1937 ലാണ് അദ്ദേഹം ജനിച്ചത്. 1965 ൽ വരാപ്പുഴ അതിരൂപത ആർച്ച്ബിഷപ്പ് ദൈവദാസൻ ജോസഫ് അട്ടിപ്പേറ്റി പിതാവിൽ നിന്നും വൈദീകപട്ടം സ്വീകരിച്ചു. തുടർന്ന് കുരിശിങ്കൽ,പാലാരിവട്ടം, മൂലമ്പിള്ളി, നെട്ടൂർ, വടുതല, കറുത്തേടം, വല്ലാർപാടം, തേവര, ഇളംകുളം, തോമസ്പുരം,ചിറ്റൂർ, വള്ളുവള്ളി, വെണ്ടുരുത്തി എന്നിങ്ങനെ വരാപ്പുഴ അതിരൂപതയിൽ തൻറെ സേവനകാലം ഭംഗിയായി പൂർത്തിയാക്കി. തൻറെ […]Read More
Episode 4 ഫാ. ജോസഫ് അട്ടിപ്പേറ്റി 1927 സെപ്റ്റംബർ ആറാം തീയതി കൊളംബോയിൽ വന്നുചേർന്നു. അവിടെ നിന്ന് സ്വന്തം നാട്ടിലെത്തിയശേഷം സെപ്റ്റംബർ മാസം പത്താം തീയതി സ്വന്തം രൂപതയിൽ പ്രസിദ്ധമായ വല്ലാർപാടം ‘ഔവർ ലേഡി ഓഫ് റാൻസം’ ദേവാലയത്തിലായിരുന്നു ദിവ്യബലി അർപ്പിച്ചത്. വല്ലാർപാടത്തമ്മയെ ഫാ. ജോസഫ് എപ്പോഴും തന്റെ വലിയ മധ്യസ്ഥയായിട്ടാണ് കരുതിപ്പോന്നത്. വൈദികനായി റോമിൽ നിന്ന് തിരിച്ചെത്തിയ ഫാ. ജോസഫ് അട്ടിപ്പേറ്റിയെ അഭിവന്ദ്യ പിതാവ് പുരാതനമായ ചാത്യാത്ത് പള്ളിയിൽ സഹവികാരിയായി നിയമിച്ചു. കുരിശിങ്കൽ ഇടവകക്കാരൻ […]Read More