കൊച്ചി : പാർശ്വവത്‌കരിക്കപ്പെട്ടവർക്കും അടിച്ചമർത്തപ്പെട്ടവർക്കുമായി ശബ്ദമുയർത്തുകയും, അവരുടെ നീതിക്കുവേണ്ടി ദിനരാത്രങ്ങൾ പോരാടുകയും ചെയ്ത ജനസേവകരെ, ഭരണകൂടം തള്ളിപ്പറയുന്നതും ദ്രോഹിക്കുന്നതുമെല്ലാം ഒരു നിത്യചര്യയാണെന്ന് ചരിത്രം പരിശോധിച്ചാൽ നമുക്ക് മനസ്സിലാകും. മയിലമ്മയും ദയാഭായും, എന്തിന്, നമ്മുടെ രാഷ്ട്രപിതാവ് പോലും, ജനനന്മയ്ക്കായി നിലകൊണ്ടതിന് അനുഭവിച്ച യാതനകൾ നമുക്ക് വ്യക്തമാണ്. ദേശദ്രോഹം ആരോപിച്ചു, കോടികൾ കൊയ്യുന്നവരെ പിന്തുണച്ച്, അഴിമതി പൂണ്ട ഭരണകൂടം, സാമൂഹ്യപ്രവർത്തകരിൽ പലരെയും തങ്ങളുടെ പിന്തിരിപ്പൻ വിധികൾക്ക് ഇരയാക്കിയിട്ടുണ്ട്. ഈയിടെ ആ പട്ടികയിൽ ചേർക്കപ്പെട്ടയാളാണ് മലയാളിയായ ജസ്യൂട്ട് വൈദീകൻ ഫാദർ […]Read More
കൊച്ചി : മാർത്തോമാ സഭാ തലവൻ ഡോ . ജോസഫ് മാർത്തോമാ മെത്രാപോലിത്ത മാനുഷിക മൂല്യങ്ങൾ മുറുകെ പിടിച്ച വലിയ ഇടയൻ ആയിരുന്നു എന്ന് വരാപ്പുഴ അതിരൂപത ആർച്ച്ബിഷപ് ഡോ . ജോസഫ് കളത്തിപ്പറമ്പിൽ അനുസ്മരിച്ചു . ഡോ . ജോസഫ് മാർത്തോമാ മെത്രാപോലിത്തയുടെ നിര്യാണത്തിൽ അനുശോചനം അറിയിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം . തന്റെ ജീവിതകാലഘട്ടത്തിൽ പാവപ്പെട്ടവരോടും ദളിതരോടും പക്ഷം ചേരുകയും അവരുടെ ഉന്നമനത്തിനായി അദ്ദേഹം പ്രവർത്തിക്കുകയും ചെയ്തു . ആത്മീയവും , സാമൂഹികവും, സാംസ്കാരികവുമായ […]Read More
തദ്ദേശീയ മെത്രാൻ (Episode -5) ബെനെഡിക്ട് പതിനഞ്ചാം പാപ്പയുടെ വിശ്രുതമായ Maximum Illud എന്ന വിളംബരത്തിൽ വൃക്തമാക്കുന്നതുപോലെ, സ്വയം പര്യാപ്തതയും കാര്യക്ഷമതയും കൈവരിച്ച മിഷൻ രൂപതകളുടെ ഭരണചുമതല തദ്ദേശീയരെ ഏല്പിക്കാവുന്നതാണെന്ന് ക്രാന്തദർശിയായ എയ്ഞ്ചൽ മേരി പിതാവ് നിരീക്ഷിക്കുന്നുണ്ടായിരുന്നു. അതിൽ സമ്പൂർണതൃപ്തനും അതീവം ബോധവാനുമായിരുന്ന പിതാവ് തദനുസാരം റോമിലേക്ക് ശുപാർശകൾ അയച്ചു. അങ്ങനെ വരാപ്പുഴയ്ക്ക് സ്വയം ഭരണാധികാരം നൽകുന്നതിന്റെ ഭാഗമായി ഒരു സഹായമെത്രാനെ നിയമിക്കാൻ റോം നിശ്ചയിച്ചു. തന്റെ പിൻഗാമിയാകാൻ സർവഥാ യോഗ്യനാണു ഡോ. ജോസഫ് അട്ടിപ്പേറ്റിയെന്ന് […]Read More
കൊച്ചി : ജാതി- വർണ്ണ വേർതിരിവുകൾക്കെതിരെ പോരാടുകയും സർവ്വമാനവ സമത്വത്തിനായി എന്നും ശബ്ദമുയർത്തുകയും ചെയ്ത മഹാരഥന്മാർ ജീവിച്ചിരുന്ന നാടാണ് ഭാരതം. നൂറ്റാണ്ടുകളായി മനുഷ്യരാശിക്ക് തന്നെ അപകടമാംവിധം നിലനിന്നിരുന്ന ജാതിവ്യസ്ഥകളെ ഉന്മൂലനം ചെയ്ത്, ഭരണഘടനയ്ക്ക് വിധേയമായി ജീവിക്കുന്ന, ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് നമ്മുടേത് എന്നു നാം തന്നെ വിശ്വസിക്കുന്നു. എന്നാൽ ഇത് വെറുമൊരു മിഥ്യാധാരണ മാത്രമാണെന്നും നമ്മുടെ രാജ്യം ഭൂരിഭാഗം ജനങ്ങൾക്ക് ഇപ്പോഴും സുരക്ഷിതമല്ലെന്നും നമുക്ക് ബോധ്യപ്പെടുത്തി തരുന്നതാണ് ഇന്നു കണ്ടുവരുന്ന മനുഷ്യമനസ്സാക്ഷിയെ പിടിച്ചുകുലുക്കുന്ന കൊലപാതകങ്ങളും […]Read More
കൊച്ചി: വരാപ്പുഴ അതിരൂപത വൈദികനായിരുന്ന ഫാ. ജോർജ് വേട്ടാപ്പറമ്പിൽ തൻറെ നീണ്ട വർഷത്തെ വൈദിക ജീവിത സേവനത്തിനുശേഷം ദൈവസന്നിധിയിലേക്ക് യാത്രയായി. ചേരാനല്ലൂരിൽ പൈലിയുടെയും മേരിയുടെയും മകനായി1937 ലാണ് അദ്ദേഹം ജനിച്ചത്. 1965 ൽ വരാപ്പുഴ അതിരൂപത ആർച്ച്ബിഷപ്പ് ദൈവദാസൻ ജോസഫ് അട്ടിപ്പേറ്റി പിതാവിൽ നിന്നും വൈദീകപട്ടം സ്വീകരിച്ചു. തുടർന്ന് കുരിശിങ്കൽ,പാലാരിവട്ടം, മൂലമ്പിള്ളി, നെട്ടൂർ, വടുതല, കറുത്തേടം, വല്ലാർപാടം, തേവര, ഇളംകുളം, തോമസ്പുരം,ചിറ്റൂർ, വള്ളുവള്ളി, വെണ്ടുരുത്തി എന്നിങ്ങനെ വരാപ്പുഴ അതിരൂപതയിൽ തൻറെ സേവനകാലം ഭംഗിയായി പൂർത്തിയാക്കി. തൻറെ […]Read More
Episode 4 ഫാ. ജോസഫ് അട്ടിപ്പേറ്റി 1927 സെപ്റ്റംബർ ആറാം തീയതി കൊളംബോയിൽ വന്നുചേർന്നു. അവിടെ നിന്ന് സ്വന്തം നാട്ടിലെത്തിയശേഷം സെപ്റ്റംബർ മാസം പത്താം തീയതി സ്വന്തം രൂപതയിൽ പ്രസിദ്ധമായ വല്ലാർപാടം ‘ഔവർ ലേഡി ഓഫ് റാൻസം’ ദേവാലയത്തിലായിരുന്നു ദിവ്യബലി അർപ്പിച്ചത്. വല്ലാർപാടത്തമ്മയെ ഫാ. ജോസഫ് എപ്പോഴും തന്റെ വലിയ മധ്യസ്ഥയായിട്ടാണ് കരുതിപ്പോന്നത്. വൈദികനായി റോമിൽ നിന്ന് തിരിച്ചെത്തിയ ഫാ. ജോസഫ് അട്ടിപ്പേറ്റിയെ അഭിവന്ദ്യ പിതാവ് പുരാതനമായ ചാത്യാത്ത് പള്ളിയിൽ സഹവികാരിയായി നിയമിച്ചു. കുരിശിങ്കൽ ഇടവകക്കാരൻ […]Read More
പ്രൊപ്പഗാന്താ വിദ്യാർത്ഥി- Episode 3 വിശ്വവിഖ്യാതമായ റോമിലെ പ്രൊപ്പഗാന്ത സെമിനാരിയിൽ ഏഴു വർഷം നീണ്ട അദ്ധ്യായനത്തെ തുടർന്ന് തത്വശാസ്ത്രത്തിൽ പി.എച്ച്.ഡിയും ദൈവശാസ്ത്രത്തിൽ എസ്.ടി.ഡിയും ജോസഫ് അട്ടിപ്പേറ്റി സ്വന്തമാക്കി. ജോസഫിന്റെ ഭക്തജീവിതവും കൃത്യനിഷ്ഠയും സ്വഭാവശുദ്ധിയും സെമിനാരി അധികാരികളെ സമാകർഷിച്ചതിന്റെ ഫലമായി, പ്രൊപ്പഗാന്ത വൈദികവിദ്യാർത്ഥികളുടെ വൈസ് പ്രസിഡന്റായും കോളേജിലെ കീഴ് ജീവനക്കാരുടെ ആദ്ധ്യാത്മിക മേധാവിയായും വൈദിക ജീവിതാവസ്ഥയിലേക്കുള്ള ദൈവവിളിയിൽ യുവാക്കളെ സഹായിക്കുന്ന ‘Pia Associatio Matris Misericordiae’ എന്ന സംഘത്തിന്റെ ഡയറക്ടറായും പഠനകാലത്ത് അധികാരികളാൽ നിയമിതനായി. പഠന സാമർത്ഥ്യത്തിന് പ്രൊപ്പഗാന്ത […]Read More
ദൈവദാസൻ ജോസഫ് അട്ടിപ്പേറ്റി മെത്രാപോലിത്ത ഭാഗം- 2 :ജീവിതാവസ്ഥയുടെ തിരഞ്ഞെടുപ്പും പ്രതിസന്ധികളും
ജീവിതാവസ്ഥയുടെ തിരഞ്ഞെടുപ്പും പ്രതിസന്ധികളും: Episode 2 1920 ൽ ബി.എ ക്ലാസിലെ പഠനം പൂർത്തിയായതോടെ ജോസഫിന്റെ അദ്ധ്യായനശ്രദ്ധ സർവ്വോൽകൃഷ്ടമായ വൈദിക ജീവിതത്തിലേക്ക് തിരിഞ്ഞു. ജോസഫ് അട്ടിപ്പേറ്റിക്ക് ദൈവവിളിയുടെ കാര്യത്തിൽ ചില പ്രതിബന്ധങ്ങൾ നേരിടേണ്ടി വന്നു. കുടുംബബന്ധമായിരുന്നു ഒന്നാമത്തേത്. പ്രായം കൊണ്ടും പ്രാപ്തി കൊണ്ടും പിതാവ് മാത്യു അട്ടിപ്പേറ്റിയെ സഹായിച്ച് കുടുംബഭാരം വഹിക്കേണ്ടത് മൂത്ത പുത്രനായ ജോസഫ് അട്ടിപ്പേറ്റിയായിരുന്നു. അമ്മ മരിക്കുമ്പോൾ സഹോദരിമാരായ അന്നയും മറിയക്കുട്ടിയും തീരെ കുഞ്ഞുങ്ങളായിരുന്നു. അവരെ സംരക്ഷിച്ചു വളർത്തുവാനുള്ള ഉത്തരവാദിത്വം ജോസഫ് അട്ടിപ്പേറ്റിക്കായിരുന്നു. (ഈ […]Read More
കൊച്ചി: സുഭിക്ഷ കേരളം സുരക്ഷാപദ്ധതി വരാപ്പുഴ അതിരൂപത – എന്ന പദ്ധതിയുടെ ഭാഗമായി കടവന്ത്ര സെന്റ്. സെബാസ്റ്റ്യൻ പള്ളിയങ്കണത്തിൽ ബയോഫ്ലോക്ക് രീതിയിലുള്ള മത്സ്യകൃഷിയുടെ ഉദ്ഘാടനം കൊച്ചി മേയർ ശ്രീമതി സൗമിനി ജെയിൻ നിർവഹിച്ചു. വരാപ്പുഴ അതിരൂപത വികാർ ജനറൽ മോൺ. മാത്യു ഇലഞ്ഞിമിറ്റം അധ്യക്ഷത വഹിച്ചു. മത്സ്യകൃഷി ഫോറം കൺവീനർ ഫാ. സജീവ് റോയ്, കടവന്ത്ര ഇടവക വികാരി ഫാ. ആൻറണി അറക്കൽ, ഡോ. ജിൻസൺ തുടങ്ങിയവർ സന്നിഹിതരായി. ചിത്രലാട ഇനത്തിൽപ്പെട്ട 2500 തിലാപ്പിയ മത്സ്യക്കുഞ്ഞുങ്ങളെയാണ് 20,000 […]Read More
ദൈവദാസനായ അഭിവന്ദ്യ ആർച്ച്ബിഷപ്പ് ജോസഫ് അട്ടിപ്പേറ്റി Episode 1 ജനനം, ബാല്യം, വിദ്യാഭ്യാസം വരാപ്പുഴ അതിരൂപതയുടെ പ്രഥമ തദ്ദേശീയ മെത്രാപ്പോലീത്ത, ദിവംഗതനായ അഭിവന്ദ്യ ജോസഫ് അട്ടിപ്പേറ്റി പിതാവ് 1894 ജൂൺ 25 ആം തീയതി ഓച്ചന്തുരുത്ത് ക്രൂസ് മിലാഗ്രസ് ഇടവകയിൽ അട്ടിപ്പേറ്റി തറവാട്ടിൽ പറമ്പേലിവീട്ടിൽ മാത്യുവിന്റെയും റോസയുടെയും അഞ്ചുമക്കളിൽ രണ്ടാമനായി ജനിച്ചു. പിതാവ് മാത്യു അട്ടിപ്പേറ്റി ഒരു വൈദികവിദ്യാർത്ഥിയായിരുന്നു. എന്നാൽ, അദ്ദേഹം പിന്നീട് തന്റെ ദൈവവിളി വൈദികാന്തസ്സിലേക്കല്ല എന്നു മനസ്സിലാക്കി ഗാർഹികാന്തസ് സ്വീകരിച്ചു. കൊച്ചുജ്യൂസെ എന്നതായിരുന്നു ജോസഫ് […]Read More