Kerala News
Back to homepageമുസിരീസ് ജലോത്സവം : ഗോതുരുത്തും തുരുത്തിപ്പുറവും വിജയികൾ.
ഇരുട്ടുകുത്തികളുടെ ആവേശപ്പോരിൽ തുരുത്തിപ്പുറവും ഗോതുരുത്തും വിജയികളായി. ഗോതുരുത്തിനിത് ആദ്യ വിജയമാണ്. എ ഗ്രേയ്‌ഡിൻറെ ആദ്യ സെമിയിൽ ഗോതുരുത്തും താണിയനും തമ്മിൽ നടന്ന പോരാട്ടത്തിലെ വിജയികളെ ക്യാമറകണ്ണുകൾക്കുപോലും കണ്ടെത്താനായില്ല. ഒപ്പത്തിനൊപ്പം മുന്നേറിയ ഇരുവള്ളങ്ങളും ഫിനിഷിങ് പോയിൻറ് കടന്നതും ഒരുമിച്ച്. തുഴച്ചിൽകാരുടെ കൈകരുത്തിൽ വള്ളങ്ങൾ പാഞ്ഞപ്പോൾ കരയിൽ ആവേശം അലതല്ലി.
Read Moreഉയർന്ന പിഴ ഉടനില്ല
നിയമ ലംഘനങ്ങൾക്ക് അഞ്ചിരട്ടിവരെ പിഴ ഈടാക്കുന്ന മോട്ടോർ വാഹന നിയമഭേദഗതി സംസ്ഥാനത്ത് തൽക്കാലം നടപ്പാക്കേണ്ടെന്ന് മുഖ്യമന്ത്രി വിളിച്ചു ചേർത്ത ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിൽ തീരുമാനിച്ചു. ഓണക്കാലം കഴിയുന്നതുവരെ കർശന വാഹന പരിശോധന വേണ്ടെന്നാണ് തീരുമാനം. ഭേദഗതി നടപ്പാക്കുന്നത് പുനഃപരിശോധിക്കാൻ സിപിഎം സംസ്ഥാന നേതൃത്വം സർക്കാറിനോട് ആവശ്യപ്പെടുകയും ചെയ്തു.
Read Moreഓണാഘോഷവും പ്രളയബാധിതർക്ക് .
കൊച്ചി: സെൻറ് . ആൽബർട്ട്സ് കോളേജിലെ വിദ്യാർത്ഥികൾ ഒരുമയുടെ ഓണം ഒരുക്കി. ആഘോഷങ്ങൾക്കായ് സമാഹരിച്ച തുകയിൽ ഒരു ഭാഗം പ്രളയബാധിതർക്ക് നൽകിയാണ് വിദ്യാർത്ഥികൾ മാതൃക കാട്ടിയത്. ജനറൽ ആശുപത്രിയിലെ സാന്ത്വന ചികിത്സാ രോഗികളുടെയും മുളവുകാട് ബഡ്‌സ് സ്‌കൂളിലെ ഭിന്നശേഷിക്കാരായ വിദ്യാർത്ഥികളുടെയും ഒപ്പമാണ് അവർ ഓണം ആഘോഷിച്ചത്. കോളേജിലെ അധ്യാപകരും വിദ്യാർത്ഥികളും ചേർന്നാണ് വിഭവങ്ങളെല്ലാം തയ്യാറാക്കിയത്.
Read Moreനട്ടം തിരിഞ്ഞു പൊതുജനം
പുതിയ ഗതാഗത നിയമങ്ങളുടെ അടിസ്ഥാനത്തിൽ ഏർപ്പെടുത്തിയ വൻ പിഴകളെ ചൊല്ലി കടുത്ത ആശയക്കുഴപ്പവും പ്രതിഷേധവും. പലയിടത്തും പോലീസ് പിടിയിലായവർക്കെതിരെ പല കുറ്റങ്ങൾ ഒന്നിച്ചു ചുമത്തിയതോടെ ഉപയോഗിച്ചിരുന്ന വാഹനത്തിൻറെ വിലയേക്കാൾ കൂടിയ തുക
Read Moreതീർത്ഥാടന ദിനത്തിൽ വല്ലാർപാടത്തേക്കു ബസുകൾ…
ഞായറാഴ്ച ഉച്ചതിരിഞ്ഞ് 3 മണിക്ക് കൂനമ്മാവ് നിന്നും എടവനക്കാട് നിന്നും വൈറ്റിലയിൽ നിന്നും കെഎസ്ആർടിസി പ്രത്യേക ബസ്സുകൾ വല്ലാർപാടത്തേക്കു ഷെഡ്യൂൾ ചെയ്തിട്ടുണ്ട്. ട്രാൻസ്പോർട്ടേഷൻ കമ്മിറ്റിയുടെ പേരിൽ അഡ്വ ജസ്റ്റിൻ കരിപ്പാട്ട് നൽകിയ കത്ത് പ്രകാരമാണ് ഇപ്രകാരം ചെയ്തിരിക്കുന്നത്. അതാത് പ്രദേശത്തുള്ളവർ ഇത് പ്രയോജനപ്പെടുത്തണമെന്ന് അഭ്യർത്ഥിക്കുന്നു. പ്രയോജനകരമായാൽ എല്ലാവർഷവും സ്ഥിരമായി ബസ് സർവീസ് അനുവദിക്കാൻ കെഎസ്ആർടിസി
Read Moreകുട്ടിക്കും വേണം ചട്ടി
വന്നു പുതിയ നിയമം, എല്ലാവർക്കും സമ്പൂർണ്ണ സുരക്ഷ ! റോഡിലെ കുഴിയിൽ വീണ് കാലും നടുവും ഒടിഞ്ഞാലും തലയ്ക്ക് ഒന്നും പറ്റില്ല, അതിനുതക്ക തീരുമാനം അധികാരികൾ കൈക്കൊണ്ടിട്ടുണ്ട്. ഇനി നാലു വയസ്സിനു മുകളിലുള്ള കുട്ടിയാണെങ്കിലും കുട്ടിയുടെ അമ്മയാണെങ്കിലും അമ്മൂമ്മയാണെങ്കിലും ഇന്ധനം ഉപയോഗിച്ച് ഓടുന്ന ഇരുചക്രവാഹനത്തിൽ യാത്ര ചെയ്താൽ നിശ്ചിത നിലവാരമുള്ള ചട്ടി @ഹെൽമെറ്റ് ധരിക്കണം.
Read Moreബസിൽ യാത്ര ചെയ്യുമ്പോഴും ഒരു ബെൽറ്റ് കരുതിക്കോളൂ..
സീറ്റ് ബെൽറ്റ് ധരിക്കാതെ, യാത്രക്കാരുമായി ആരെല്ലാം വാഹനം ഓടിക്കുന്നുണ്ടോ, അവരിൽ നിന്നൊക്കെ ആയിരം രൂപ പിഴ ഈടാക്കും. അത് ഒഴിവാക്കണമെങ്കിൽ സംസ്ഥാന സർക്കാർ ട്രാൻസ്പോർട്ട് വാഹനങ്ങളിൽ, ‘നിന്ന് ‘ യാത്ര ചെയ്യുന്നവരെ ഒഴിവാക്കി വിജ്ഞാപനം ഇറക്കണം.14 വയസ്സിനു താഴെ ഉള്ള കുട്ടികൾക്കും സീറ്റ് ബെൽറ്റ് അല്ലെങ്കിൽ തത്തുല്യ സുരക്ഷ ഒരുക്കിയില്ലെങ്കിൽ വാഹനം ഓടിക്കുന്ന ആൾക്ക് 1000
Read More