എല്ലാവരും ഒരേ മനസ്സോടെ ഏക ലക്ഷ്യത്തിലേക്ക് നടത്തുന്ന യാത്രയാണ് സിനഡ്: ആർച്ചുബിഷപ്പ് കളത്തിപ്പറമ്പിൽ

എല്ലാവരും ഒരേ മനസ്സോടെ

ഏക ലക്ഷ്യത്തിലേക്ക്

നടത്തുന്ന യാത്രയാണ്

സിനഡ്: ആർച്ചുബിഷപ്പ്

കളത്തിപ്പറമ്പിൽ

കൊച്ചി : പരിശുദ്ധ പിതാവ് ഫ്രാൻസിസ് പാപ്പ ആഗോള സഭയിൽ പ്രഖ്യാപിച്ചിട്ടുള്ള മെത്രാൻമാരുടെ സാധാരണ സിനഡിന്റെ ഭാഗമായി ഒരു വർഷമായി അതിരൂപതയിൽ നടന്നുവന്ന സിനഡ് പ്രവർത്തനങ്ങൾക്ക് സമാപനമായി. ഞായറാഴ്ച രാവിലെ ദിവ്യബലിയോടെ സിനഡ് ആരംഭിച്ചു.

അതിരൂപതയിലെ ഫെറോന വികാരിമാരും വൈദീകരും സന്യാസിനീ സന്യാസികളുടെ പ്രതിനിധികളും വിവിധ അല്മായ സംഘടനാ പ്രതിനിധികളും യുവജന ശുശ്രൂഷകരും സിനഡിൽ പങ്കെടുക്കുകയുണ്ടായി.
വിവിധ പ്രമേയങ്ങളെ കേന്ദ്രീകരിച്ച് നടന്ന ചർച്ചകൾക്ക് ഡോ. സ്റ്റാൻലി മാതിരപ്പിള്ളി മോഡറേറ്റർ ആയിരുന്നു.

വൈകിട്ട് നടന്ന അതിരൂപതാ സിനഡ് സമാപന സമ്മേളനം അതിരൂപതാദ്ധ്യക്ഷൻ ജോസഫ് കളത്തിപ്പറമ്പിൽ മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. ജനപ്രതിനിധികളായ ശ്രീ ഹൈബി ഈഡൻ എം പി, ശ്രീ ടി. ജെ. വിനോദ് MLA എന്നിവർ ആശംസകൾ നേർന്നു.
ശ്രീ ഷാജി ജോർജ്ജ്, ശ്രീ ജോസഫ് ജൂഡ്, അഡ്വ. ശ്രീ ഷെറി ജെ. തോമസ്, കിൻഫ്രാ ചെയർമാൻ ശ്രീ സാബു ജോർജ്ജ്,നാളികേര വികസന ബോർഡ് മെംബർ ശ്രീ ബെന്നി പാപ്പച്ചൻ, ശ്രീ യേശുദാസ് പറപ്പിള്ളി എന്നിവർ പ്രസംഗിച്ചു.

അതിരൂപതയിലെ ഒരു വർഷം നീണ്ടുനിന്ന സിനഡ് പ്രവർത്തനങ്ങൾക്ക് വികാരി ജനറൽമാരായ മോൺ. മാത്യു കല്ലിങ്കൽ, മോൺ. മാത്യു ഇലത്തി മിറ്റം അതിരൂപതാ സിനഡ് കോഡിനേറ്റർമാരായ ഫാ. ജോബ് വാഴക്കൂട്ടത്തിൽ, സി. ഷൈൻ ബ്രിജിറ്റ് CSST എന്നിവർ നേതൃത്വം നൽകി.


Related Articles

അഷ്ടസൗഭാഗ്യങ്ങൾ – ക്രൈസ്തവന്‍റെ തിരിച്ചറിയൽ രേഖ : ഫ്രാൻസിസ് പാപ്പാ

കഴിച്ച് സെപ്റ്റംബർ നാല് മുതൽ പത്ത് വരെ നീണ്ട തൻറെ ആഫ്രിക്കൻ അപ്പസ്തോലിക യാത്രയിൽ മൗറീഷ്യസിൽ വിശുദ്ധ ബലി മദ്ധ്യേ നൽകിയ സന്ദേശത്തിലാണ് പാപ്പാ ഫ്രാൻസിസ് ഇപ്രകാരം പറഞ്ഞത്. വിശുദ്ധ മത്തായിയുടെ സുവിശേഷം അഞ്ചാം അധ്യായം ഒന്നു മുതൽ പന്ത്രണ്ട് വരെയുള്ള വചനങ്ങളെ ആധാരമാക്കിയാണ് അദ്ദേഹം സന്ദേശം നൽകിയത്. അഷ്ടസൗഭാഗ്യങ്ങൾ ഒരു ക്രിസ്ത്യാനിയുടെ തിരിച്ചറിയൽ രേഖ പോലെയാണ്. അതിനാൽ എങ്ങനെ ഒരു നല്ല ക്രൈസ്തവനാകണമെന്ന് ആരെങ്കിലും ചോദിച്ചാൽ അതിനു ഉത്തരം വ്യക്തമായി നൽകുവാൻ കഴിയും. നമ്മുടെ വ്യക്തിപരമായ ജീവിത വഴികളിൽ ക്രിസ്തു പഠിപ്പിച്ച ഈ അഷ്ടസൗഭാഗ്യത്തെ അനുസരിച്ചു ജീവിക്കാൻ കഴിയണം. മൗറീഷ്യസിലെ പോർട്ട് ലൂയിസ് എന്ന സ്ഥലത്തെ വിഖ്യാതമായ സമാധാന രാജഞിയായ പരിശുദ്ധ കന്യകാമറിയത്തിന്‍റെ സ്‌മാരകത്തിൽ വച്ച് ഏകദേശം ഒരു ലക്ഷത്തോളം ആളുകളോട് ചേർന്നു സമൂഹബലിക്കു പാപ്പാ ഫ്രാൻസിസ് മുഖ്യകാർമികത്വം വഹിച്ചു .ഒന്നാം ലോകമഹായുദ്ധകാലത്ത് ഈ രാജ്യത്തിന് ലഭിച്ച സംരക്ഷണത്തിന്

Awake-22 ക്യാമ്പ് കാന്തല്ലൂർ പയസ്സ് നഗറിൽ

Awake-22 ക്യാമ്പ് കാന്തല്ലൂർ പയസ്സ് നഗറിൽ   മൂന്നാർ  : വിജയപുരം ബിഷപ്പ് സെബാസ്റ്റിൻ തെക്കത്തിച്ചേരിയുടെ അനുഗ്രഹ ആശിർവ്വാദത്തോടെ awake-22 ന്, മൂന്നാർ കാന്തല്ലൂർ പയസ്റ്റ് നഗറിൽ

തീരമേഖല മാനേജ്മെൻറ് പ്ലാൻ – മുഖ്യമന്ത്രിക്ക് കത്ത് നൽകി.

തീരമേഖല മാനേജ്മെൻറ് പ്ലാൻ – അഭിപ്രായങ്ങൾ നൽകാൻ മതിയായ സാവകാശം നൽകണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നൽകി.   കൊച്ചി : 2019 ലെ തീര നിയന്ത്രണ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<