ഫ്രാൻസീസ് പാപ്പാ മാൾട്ടയിൽ – മുപ്പത്തിയാറാം വിദേശ ഇടയസന്ദർശനം നടത്തി

ഫ്രാൻസീസ് പാപ്പാ മാൾട്ടയിൽ –

മുപ്പത്തിയാറാം

വിദേശ ഇടയസന്ദർശനം നടത്തി

വത്തിക്കാൻ സിറ്റി: ഫ്രാൻസീസ് പാപ്പാ യൂറോപ്യൻ നാടായ മാൾട്ടയിൽ ഇടയസന്ദർശനം നടത്തി. ഇറ്റലിക്കും ആഫ്രിക്കയ്ക്കുമിടയിൽ മദ്ധ്യധരണ്യാഴിയിൽ (മെഡിറ്ററേനിയൻ കടൽ) സ്ഥിതിചെയ്യുന്ന  ദ്വീപുരാജ്യമായ മാൾട്ടയിൽ പാപ്പാ ശനിയാഴ്ചയാണ് (02/04/22) എത്തിയത്. ഈ ദ്വദിന അജപാലനസന്ദർശനം പാപ്പായുടെ മുപ്പത്തിയാറാമാത്തെ വിദേശ അപ്പൊസ്തോലിക യാത്രയാണ്. “ഞങ്ങളോട് അനന്യസാധാരണമായ മനുഷ്യത്വത്തോടെ അവർ പെരുമാറി” എന്ന അപ്പൊസ്തോല പ്രവർത്തനം, ഇരുപത്തിയെട്ടാം അദ്ധ്യായത്തിലെ രണ്ടാം വാക്യമാണ് ഈ ഇടയസന്ദർശനത്തിന്റെ മുദ്രാവാക്യം. തടവുകാരായിരുന്ന പൗലോസിനെയും കൂട്ടരേയും റോമിലേക്കു കൊണ്ടുപോകവെ അപകടത്തിൽ തകർന്ന കപ്പലിൽ നിന്ന് രക്ഷപ്പെട്ട് നീന്തി മാൾട്ടയുടെ കരയിലെത്തിയ അപ്പൊസ്തോലനുൾപ്പടെയുള്ളവരോട് സ്ഥലനിവാസികൾ കാണിച്ച കാരുണ്യത്തെ പ്രകീർത്തിക്കുന്നതാണ് ഈ വാക്യം.

ഇക്കഴിഞ്ഞ മൂന്നു പതിറ്റാണ്ടിനുള്ളിൽ മാൾട്ടയുടെ മണ്ണിൽ പാദമൂന്നിയ മൂന്നാമത്തെ പാപ്പായാണ് ഫ്രാൻസീസ്. വിശുദ്ധ  ജോൺ പോൾ രണ്ടാമൻ പാപ്പാ, “എമെരിത്തൂസ്” പാപ്പാ ബെനെഡിക്ട് പതിനാറാമൻ  എന്നിവരാണ് ഇതിനു മുൻപ് മാൾട്ട സന്ദർശിച്ചിട്ടുള്ളത് .

വിമാനത്താളത്തിൽ പാപ്പായെ സ്വീകരിക്കാൻ മാൾട്ടയുടെ പ്രസിഡൻറ് ജോർജ് വില്യം വേല്ലയും (George William Vella) പത്നിയും, അപ്പൊസ്തോലിക് നുൺഷ്യൊ ആർച്ചുബിഷപ്പ് അലെസ്സാന്ത്രൊ ദെ റീക്കൊയും മാൾട്ട പരിശുദ്ധസിംഹാസനത്തിനുവേണ്ടി നിയമിച്ചിട്ടുള്ള സ്ഥാനപതി ഫ്രാങ്ക് ത്സമ്മിറ്റും സന്നിഹിതരായിരുന്നു.

റോമിലേക്കുള്ള യാത്രാമദ്ധ്യേ കപ്പലപകടത്തിൽപ്പെട്ട് മാൾട്ടയിൽ എത്തിയ പൗലോസപ്പൊസ്തോലനും അദ്ദേഹത്തിന്റെ സഹയാത്രികർക്കും മാൾട്ടയിലെ ജനങ്ങളുടെ പൂർവ്വികർ “അനന്യസാധാരണമായ കരുണയോടെ” ആതിഥ്യമരുളിയത് അനുസ്മരിച്ച പാപ്പാ, റോമിൽ നിന്നു വരുന്ന തനിക്കും അനുഭവപ്പെടുന്നത് മാൾട്ടയിലെ ജനതയുടെ ഊഷ്മളമായ വരവേൽപ്പാണെന്നും ഇത്  തലമുറകളായി അവർ കൈമാറിവരുന്ന നിധിയാണെന്നും ആമുഖമായി  പാപ്പാ പറഞ്ഞു.


Related Articles

ആരാധനക്രമം സഭാജീവിതത്തിന്റെ അടിസ്ഥാനം: ഫ്രാൻസിസ് പാപ്പാ

ആരാധനക്രമം സഭാജീവിതത്തിന്റെ അടിസ്ഥാനം: ഫ്രാൻസിസ് പാപ്പാ   വത്തിക്കാൻ : വിശുദ്ധ പത്രോസ് – പൗലോസ്  അപ്പസ്തോലന്മാരുടെ തിരുനാൾ ദിനമായ ജൂൺ 29-ആം തീയതി, ആരാധനക്രമം സംബന്ധിച്ച

യുവജനങ്ങളോടു പാപ്പാ: ജീവിതം കൊണ്ട് യേശുവിന് സാക്ഷ്യം നൽകുക.

യുവജനങ്ങളോടു പാപ്പാ: ജീവിതം കൊണ്ട് യേശുവിന് സാക്ഷ്യം നൽകുക. വത്തിക്കാന്‍  : രൂപതകളിൽ നടക്കുന്ന ആഗോള യുവജന ദിനത്തിലേക്ക് ഫ്രാൻസിസ് പാപ്പാ സന്ദേശമയച്ചു. 2021 ലെ രൂപതാ

പാപ്പാ: പ്രാർത്ഥന, ക്രൈസ്തവരായിരിക്കുന്നതിന് അനിവാര്യം!

പാപ്പാ: പ്രാർത്ഥന, ക്രൈസ്തവരായിരിക്കുന്ന തിന് അനിവാര്യം! ഫ്രാൻസീസ് പാപ്പായുടെ ട്വിറ്റർ സന്ദേശം: പ്രാർത്ഥനയും ജീവിതവും തമ്മിലുള്ള അഭേദ്യ ബന്ധം .  വത്തിക്കാൻ  : പ്രാർത്ഥന ജീവിതത്തിൻറെ പ്രാണവായുവാണെന്ന്

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<