പരിശുദ്ധ അമ്മയ്ക്ക് സ്വയം സമർപ്പിക്കുവാൻ ആഹ്വാനം ചെയ്ത് ഫ്രാൻസിസ് പാപ്പാ.

പരിശുദ്ധ അമ്മയ്ക്ക്

സ്വയം സമർപ്പിക്കുവാൻ

ആഹ്വാനം ചെയ്ത്

ഫ്രാൻസിസ് പാപ്പാ.

 

വത്തിക്കാൻ സിറ്റി :  പരിശുദ്ധ അമ്മയ്ക്ക് സ്വയം സമർപ്പിക്കുവാനും, സമാധാനത്തിനുവേണ്ടി വിശ്രമമില്ലാതെ പ്രാർത്ഥിക്കണമെന്നും ഫ്രാൻസിസ് പാപ്പാ.  മാര്‍ച്ച്    ഇരുപത്തിരണ്ടാം തീയതി  ബുധനാഴ്ച വത്തിക്കാനില്‍ നടന്ന  പൊതുകൂടിക്കാഴ്ചാവേളയിലാണ്  പാപ്പ വിമലഹൃദയ പുനഃപ്രതിഷ്ഠയ്ക്കു ആഹ്വാനം ചെയ്തത് . മാര്‍ച്ച് ഇരുപത്തിയഞ്ചാം തീയതിയാണ്  സഭ മംഗളവാർത്ത തിരുനാൾ ആഘോഷിക്കുന്നത്.

ഉക്രൈൻ – റഷ്യ യുദ്ധം തുടങ്ങിയ കഴിഞ്ഞ വർഷം മാർച്ച് ഇരുപത്തിയഞ്ചാം തീയതി, ലോകത്തിലെ മെത്രാന്മാരോടൊന്നുചേർന്നുകൊണ്ട്  സഭയെയും മനുഷ്യസമൂഹത്തെയും പ്രത്യേകമായി ഉക്രൈൻ – റഷ്യ രാജ്യങ്ങളെയും മാതാവിന്റെ വിമല ഹൃദയത്തിന്  പ്രതിഷ്ഠിച്ചതും ഫ്രാൻസിസ് പാപ്പാ അനുസ്മരിച്ചു.

ഇന്നും യുദ്ധത്തിന്റെ ദൈന്യതകൾ പൂർണ്ണമായി മാറിയിട്ടില്ലെങ്കിലും സമാധാനത്തിനു വേണ്ടി, സമാധാനത്തിന്റെ രാജ്ഞിയായ പരിശുദ്ധ മറിയത്തോട് വിശ്രമവും, മടുപ്പും കൂടാതെ അപേക്ഷകൾ സമർപ്പിക്കുവാൻ നമുക്ക് സാധിക്കണമെന്ന് പാപ്പാ എടുത്തു പറഞ്ഞു. ഈ വർഷവും മാർച്ചു ഇരുപത്തിയഞ്ചിന് വീണ്ടും വിമലഹൃദയത്തിന് തങ്ങളെത്തന്നെ പ്രതിഷ്ഠിക്കുവാനും, അതുവഴി സമാധാനവും ഐക്യവും വീണ്ടെടുക്കുവാനും പാപ്പാ ആഗോളതലത്തിൽ, വിശ്വാസികളെയും, സമൂഹങ്ങളെയും ക്ഷണിച്ചു.

ഉക്രൈൻ ജനതയനുഭവിക്കുന്ന ദുരിതങ്ങളും, ബുദ്ധിമുട്ടുകളും എടുത്തുപറഞ്ഞ പാപ്പാ ഒരിക്കലും അവരെ മറക്കരുതേയെന്നും, അവർക്കു വേണ്ടി പ്രാർത്ഥിക്കണമേയെന്നും കൂടിയിരുന്നവരെ ഓർമ്മിപ്പിച്ചു.


Related Articles

സഭാവാര്‍ത്തകള്‍ – 14.01.24.

സഭാവാര്‍ത്തകള്‍ – 14.01.24.   വത്തിക്കാൻ വാർത്തകൾ യുദ്ധഭീകരത : ദൈവം സമാധാനത്തിന്റെ വിത്തുപാകട്ടെയെന്ന് ഫ്രാൻസിസ് പാപ്പാ. വത്തിക്കാന്‍ : രണ്ടു വർഷങ്ങളോളമായി തുടരുന്ന റഷ്യ-ഉക്രൈൻ യുദ്ധത്തിലും,

അതിരു കടക്കുന്ന പരിഹാസം

  കൊച്ചി : സന്യാസിനി ജീവിതം തെരഞ്ഞെടുക്കുകയും ( ആരും അടിച്ചേല്പിച്ചതല്ല ) സന്യാസിനീ ജീവിതത്തിന്റെ ശൈലികൾ തിരസ്കരിക്കുകയും ചെയ്ത് മുന്നോട്ട്  പോകുന്ന സി. ലൂസി കളപ്പുരയും,

കാണ്ഡമാൽ കലാപത്തിന് ഇരയായവരുടെ മക്കളുടെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണം നടത്തി

കാണ്ഡമാൽ : കാണ്ഡമാൽ കലാപത്തിന് ഇരയായവരുടെ മക്കളുടെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണം നടത്തി.ക്രിസ്തുവിന്റെ രാജത്വതിരുനാൾ ദിനമായ നവംബർ 24 ന് ആയിരുന്നു ദിവ്യകാരുണ്യ സ്വീകരണം . കട്ടക്

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<