ലത്തീൻകാർക്കുള്ള ആദ്യത്തെ സന്ന്യാസസഭ കൂനമ്മാവിൽ ആരംഭം കുറിച്ചിട്ട് 2021 ജൂലൈ 23-ന് 164 വർഷം.

ലത്തീൻകാർക്കുള്ള ആദ്യത്തെ സന്ന്യാസസഭ

കൂനമ്മാവിൽ  ആരംഭം കുറിച്ചിട്ട് 2021

ജൂലൈ 23-ന് 164 വർഷം.

 

കൊച്ചി : ഇന്നു മഞ്ഞുമ്മൽ കർമ്മലീത്ത സഭ എന്നറിയപ്പെടുന്ന ലത്തീൻകാർക്കുള്ള ആദ്യത്തെ സന്ന്യാസസഭ കൂനമ്മാവിൽ ആരംഭം കുറിച്ചിട്ട് 2021 ജൂലൈ 23-ന് 164 വർഷം.

കൂനമ്മാവിൽ വൈദികൻ ആയിരിക്കെ ഫാ. ബർണ്ണർദീൻ ബച്ചിനെല്ലി ദൈവാലയത്തോടൊപ്പം വൈദികമന്ദിരമായി 1844-ൽ പണി പൂർത്തിയാക്കിയ 6 മുറികളോട് കൂടിയ ബംഗ്ലാവ് ഒഴിഞ്ഞു കിടന്നതിനാൽ, അതൊരു ആശ്രമമായി ഉപയോഗിക്കാൻ തീരുമാനിച്ചു.

ഫാ. എജിദിയൂസ് (കുറുപ്പശ്ശേരി സേവ്യർ സർദാഞ്ഞ), ബ്ര. പീറ്റർ റൊസാരിയോ, ബ്ര. ചെട്ടിവേലിക്കകത്തു അന്തോണി പാദുവ എന്നിവരായിരുന്നു ആദ്യ അംഗങ്ങൾ.

ഫാ. ഫിലിപ്പ് ഒ.സി. ഡി. എന്ന മിഷണറിയെയാണ് സുപ്പീരിയർ ആയി ബച്ചിനെല്ലി പിതാവ് നിയമിച്ചത്. ഒന്നര മാസം കഴിഞ്ഞപ്പോൾ രണ്ടു സഹോദരങ്ങൾക്ക് അനാരോഗ്യം ഉണ്ടാവുകയും ആശ്രമത്തിൽ സുറിയാനിക്കാരെ പാർപ്പിക്കുകയും ഒപ്പം ലത്തീൻകാരായ ബ്ര. തോമസ് തട്ടാരശ്ശേരി, ബ്ര. നിക്കോളാസ് വെർഹുവാൻ എന്നിവർ അംഗങ്ങൾ ആകുകയും ചെയ്തു.

ഇവിടെ ഏതാനും നാൾ താമസിച്ചതിന്റെ പേരിൽ നഷ്ടപരിഹാരമായി 2000.00 രൂപ നൽകേണ്ടിവന്നത് മറ്റൊരു ചരിത്രം.

ലത്തീൻകാർക്ക് വരാപ്പുഴ ദ്വീപിന്റെ കിഴക്ക് മഞ്ഞുമല എന്ന കുന്നിൽ പുതിയ ആശ്രമം പണി ആരംഭിച്ച ബച്ചിനെല്ലി പിതാവ്, പണി പൂർത്തീകരിക്കുംമുമ്പ് ലോകത്തോട് വിടവാങ്ങി.

തുടർന്ന് പണികൾ പൂർത്തീകരിച്ചത് ലെയൊനാർഡ് മെല്ലാനോ പിതാവ് ആണ്. ഇന്ന് മഞ്ഞുമ്മൽ പ്രോവിൻസ് പടർന്നു പന്തലിച്ചു ഫലം പുറപ്പെടുവിക്കുകയാണ്. അവർ കേരളസഭയ്ക്ക് നൽകിയ, നൽകിക്കൊണ്ടിരിക്കുന്ന സംഭാവനകളുടെ മൂല്യം വാക്കുകൾക്കതീതമാണ്.

 

Written by Mr. Joseph Manishad

 

 


Related Articles

ബസിൽ യാത്ര ചെയ്യുമ്പോഴും ഒരു ബെൽറ്റ് കരുതിക്കോളൂ..

സീറ്റ് ബെൽറ്റ് ധരിക്കാതെ, യാത്രക്കാരുമായി ആരെല്ലാം വാഹനം ഓടിക്കുന്നുണ്ടോ, അവരിൽ നിന്നൊക്കെ ആയിരം രൂപ പിഴ ഈടാക്കും. അത് ഒഴിവാക്കണമെങ്കിൽ സംസ്ഥാന സർക്കാർ ട്രാൻസ്പോർട്ട് വാഹനങ്ങളിൽ, ‘നിന്ന്

ദിവ്യകാരുണ്യത്തെ പ്രണയിച്ച ഈശോയുടെ സ്വന്തം അജ്ന.

ദിവ്യകാരുണ്യത്തെ  പ്രണയിച്ച ഈശോയുടെ  സ്വന്തം അജ്ന. കഠിനമായ വേദനയ്ക്കിടയിലും ഒരു ദിവസം പോലും മുടക്കം വരാതെ തിരുവോസ്തി സ്വീകരിച്ച് ദിവ്യകാരുണ്യ ഈശോയോടുള്ള തൻറെ സ്നേഹം ലോകത്തിന് കാട്ടിത്തന്നുകൊണ്ട്

മുട്ടിനകത്തെ അടുക്കളകളിൽ ഇനി മുട്ടിനകത്തെ പച്ചക്കറി

മുട്ടിനകം : വരാപ്പുഴ അതിരൂപതയുടെ കീഴിലുള്ള മുട്ടിനകം സെൻറ് . മേരീസ് പള്ളിയുടെ നേതൃത്വത്തിൽ ജാതി മത ഭേദമന്യ എല്ലാവരെയും പച്ചക്കറി കൃഷിയുടെ നന്മയിലേക്ക് നയിക്കാൻ “ഗ്രീൻ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<