പാപ്പാ: സഭാസമൂഹത്തിൽ പകരം വയ്ക്കാനാവാത്ത സാന്നിധ്യമാണ് സന്യാസിനികൾ
പാപ്പാ:
സഭാസമൂഹത്തിൽ
പകരംവയ്ക്കാനാവാത്ത
സാന്നിധ്യമാണ്
സന്യാസിനികൾ
വത്തിക്കാന്‍ : വിശുദ്ധ ജോവാൻ ആന്റിഡാ ത്വോരെറ്റിന്റെ ഉപവി സഹോദരിമാർ എന്ന സന്യാസിനി സഭയുടെ പൊതു സമ്മേളനത്തിൽ പങ്കെടുത്തവർക്ക് പാപ്പാ നൽകിയ സന്ദേശം.
ഒക്ടോബർ പതിനൊന്നാം തിയതി വത്തിക്കാനിൽ വച്ച് ഈ സന്യാസിനി സഭയുടെ പൊതു സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ അറുപതോളം സന്യാസിനികൾ പാപ്പായുമായി കുടി കാഴ്ച്ച നടത്തി.
വിശുദ്ധ ജോൺ ആന്റിഡാ ത്വോരെറ്റിന്റെ ഉപവി സഹോദരിമാർ എന്ന സന്യാസിനി സഭയുടെ ഇരുപത്തൊന്നാമത് പൊതുസമ്മേളനത്തിൽ വച്ച് പുതുതായി തിരഞ്ഞെക്കപ്പെട്ട സുപ്പീരിയർ ജനറലിന് നന്ദി പറഞ്ഞ പാപ്പാ പ്രശാന്തവും ഫലപ്രദവുമായ സേവനം നൽകാൻ സഭാ മേലദ്ധ്യക്ഷയ്ക്കും ആലോചനാസമിതിക്കും കഴിയട്ടെ എന്നാശംസിച്ചു. സ്ഥാനമൊഴിയുന്ന മേലധികാരികളെയും നന്ദിയോടെ അനസ്മരിച്ച സഭാംഗങ്ങളോടു താനും പങ്കു ചേരുന്നുവെന്നും അറിയിച്ചു.
സിനൊഡാലിറ്റിയെ കുറിച്ചുള്ള സിനഡ് നടക്കുന്ന ഈ സമയത്തിൽ സിനോഡാലിറ്റിയിൽ വളരാനുള്ള പ്രതിബദ്ധത സമർപ്പിത ജീവിതം നയിക്കുന്ന സന്യാസസഭകൾക്ക് ശക്തമായ ഉത്തേജനമാണെന്ന് ഉയർത്തി കാണിക്കാൻ താൻ ആഗ്രഹിക്കുന്നു. പ്രത്യേകിച്ച് സഭ എന്ന വലിയ സമൂഹത്തിൽ പകരം വയ്ക്കാനാവാത്ത സാന്നിധ്യമാണ് സന്യാസിനികൾ എന്ന് പാപ്പാ പങ്കുവച്ചു.
ഗലീലിയാ, സമരിയാ, യൂദേയാ എന്നീ പട്ടണങ്ങളിലൂടെ സഞ്ചരിച്ചപ്പോൾ യേശുവിന്റെ കൂടെയുണ്ടായിരുന്ന സ്ത്രീകളുടെ സാന്നിധ്യത്തെ അനുസ്മരിച്ച പാപ്പാ ദൗത്യം പങ്കുവയ്ക്കുകയും, സ്വന്തം സംഭാവന നൽകുകയും ചെയ്തത് പോലെയുള്ള സ്ത്രീ സാന്നിധ്യത്തിന്റെ ഒരു വിപൂലികരണമാണ് നിങ്ങളെന്നും പാപ്പാ അവരോടു പറഞ്ഞു
Related
Related Articles
പ്രാർത്ഥനയിൽ ഇടർച്ചയുണ്ടാകുമ്പോൾ എന്തുചെയ്യും…?
പ്രാർത്ഥനയിൽ ഇടർച്ചയുണ്ടാകുമ്പോൾ എന്തുചെയ്യും…? വത്തിക്കാൻ : മെയ് 19, ബുധനാഴ്ച സാമൂഹ്യശ്രൃംഖലയിൽ കണ്ണിചേർത്ത സന്ദേശം : “പ്രാർത്ഥനയിൽ പലവിചാരംമൂലം നമുക്കു സംഭവിക്കുന്ന അപശ്രദ്ധയെക്കുറിച്ച് എന്തുചെയ്യാനാകും? അതിനെ നേരിടാൻ
ഉപവി, ക്രൈസ്തവൻറെ ഹൃദയത്തുടിപ്പാണെന്ന് പാപ്പാ!
ഉപവി, ക്രൈസ്തവൻറെ ഹൃദയത്തുടിപ്പാണെന്ന് പാപ്പാ! വത്തിക്കാൻ : ഫ്രാൻസീസ് പാപ്പായുടെ ട്വിറ്റർ സന്ദേശം. ഉപവി കൂടാതെ ക്രൈസ്തവനായിരിക്കുക സാധ്യമല്ലെന്ന് പാപ്പാ. ഈ വെള്ളിയാഴ്ച (25/06/2021) ട്വിറ്ററില്‍ കണ്ണിചേര്‍ത്ത
പാപ്പാ: വിശ്വാസമെന്നത് നിരന്തരമായ ഒരു പുറപ്പാടാണ്.
പാപ്പാ: വിശ്വാസമെന്നത് നിരന്തരമായ ഒരു പുറപ്പാടാണ്! വത്തിക്കാൻ സിറ്റി : റോമിലെ ഉർബാനൊ പൊന്തിഫിക്കൽ കോളേജിലെ വൈദികാർത്ഥികളും വൈദിക പരിശീലകരും റെക്ടറും ഉൾപ്പടെയുള്ള ഇരുനൂറോളം പേരെ