25 ദിവസം കൊണ്ട് ഒരു സമ്പൂർണ്ണ ബൈബിൾ;ഫാത്തിമ പള്ളിയിൽ ബൈബിൾ കൈയെഴുത്തുപ്രതി പ്രകാശനം ചെയ്തു.
25 ദിവസം കൊണ്ട് ഒരു സമ്പൂർണ്ണ
ബൈബിൾ;ഫാത്തിമ പള്ളിയിൽ
ബൈബിൾ കൈയെഴുത്തുപ്രതി
പ്രകാശനം ചെയ്തു.
കൊച്ചി : കുടുംബ വിശുദ്ധികരണ വർഷത്തോടനുബന്ധിച്ച് എളംകുളം ഫാത്തിമ മാതാ പള്ളിയില്‍ 605 കുടുംബങ്ങളും ചേർന്ന് എഴുതിയ സമ്പൂർണ്ണ ബൈബിൾ കൈയെഴുത്തുപ്രതി പ്രകാശനം ചെയ്തു. ഇടവക വികാരി ഫാ. ഡെന്നി പാലയ്ക്കാപ്പറമ്പിലിന്റെ ആശയം ഇടവക ജനം ആവേശപൂർവ്വം ഏറ്റെടുക്കുകയായിരുന്നു. ബൈബിൾ എഴുത്തിന്റെ ഓരോ ഘട്ടത്തിനും സഹവികാരി ഫാ. ആന്റണി മിറാഷ് നേതൃത്വം നൽകി. ക്ഷാര ബുധൻ മുതൽ ഓരോ ദിവസവും രണ്ടു വചനം വീതം എന്ന ക്രമത്തിൽ, 25 ദിവസം കൊണ്ട് ഓരോ കുടുംബവും 50 വചനങ്ങൾ എഴുതി നൽകുക എന്ന രീതിയാണ് അവലംബിച്ചത്. അൻപത് വചനങ്ങൾ വീതം എഴുതാനുള്ള 722 പ്രത്യേകം രൂപകൽപ്പന ചെയ്ത ഷീറ്റ് പേപ്പറുകളും, പേനകളും ആദ്യമേ വീടുകളിൽ എത്തിക്കുകയായിരുന്നു. വിശുദ്ധ ഗ്രന്ഥം മുഴുവൻ 50 വചനങ്ങൾ വീതമായി തിരിക്കുകയും അത് എഴുതുവാൻ വേണ്ട നിർദ്ദേശങ്ങൾ നൽകുകയും ചെയ്യുക എന്ന ദൗത്യം മതബോധന വിഭാഗം ഹെഡ്മാസ്റ്റർ ജിബി ജോബ്, അധ്യാപകരായ ഡെലീഷ്യ ജോൺ, ഡാനി എഡ്വേർഡ്, ബ്രിജിത്ത് ക്ലീറ്റസ്, നിഷ ജുമോൻ, മിൻറ്റോ ട്രീസാ, നിത ടിൻസൺ, മേരി ജസ്റ്റിൻ, റൈന ആൻറണി, ഷിബി ജോൺ, ആന്റണി റെക്സ്, ആനി പീറ്റർ എന്നിവർ നിർവഹിച്ചു. ഈസ്റ്റർ ദിവ്യബലിക്ക് ശേഷം ആഘോഷമായ ചടങ്ങിൽ ഫാ. ഡെന്നി പാലയ്ക്കാപ്പറമ്പിൽ ബൈബിൾ കൈയെഴുത്തുപ്രതി പ്രകാശനം ചെയ്തു. ബൈബിളിന് മനോഹരമായ കവർ മെറ്റൽ എൻബോസിങ് ചെയ്തത് ഇടവകയിലെ ശ്രീമതി ജനിഫർ ആണ്.
Related
Related Articles
അഭീൽ ജോൺസന്റെ നില ഗുരുതരമായി തുടരുന്നു.
പാല: സംസ്ഥാന ജൂനിയർ അത് ലറ്റിക്ക് മീറ്റ് മത്സരങ്ങൾക്കിടെ ഹാമർ തലയിൽ വീണ് ഗുരുതരമായി പരുക്കേറ്റ അഭീൽ ജോൺസന്റെ നില അതീവ ഗുരുതരമായി തുടരുന്നു. ശനിയാഴ്ചയാണ് മത്സരത്തിൽ
ന്യൂനപക്ഷ സ്കോളര്‍ഷിപ്പ് വിധി -ലത്തീന്‍കത്തോലിക്കര്‍ക്കും പരിവര്‍ത്തിതക്രൈസ്തവര്‍ക്കും അവസരനഷ്ടമുണ്ടാക്കി
ന്യൂനപക്ഷ സ്കോളര്‍ഷിപ്പ് വിധി – ലത്തീന്‍കത്തോലിക്കര്‍ക്കും പരിവര്‍ത്തിതക്രൈസ്തവര്‍ക്കും അവസരനഷ്ടമുണ്ടാക്കി കൊച്ചി : ക്ഷേമപദ്ധതികളുടെ വിതരണത്തില്‍ എല്ലാ ന്യൂനപക്ഷവിഭാഗങ്ങള്‍ക്കും ജനസംഖ്യാനുപാതികമായ വിഹിതമുണ്ടാകണമെന്ന കോടതി പരാമര്‍ശം സ്വാഗതാര്‍ഹമാണെങ്കിലും ക്രൈസ്തവ
ഓണാഘോഷവും പ്രളയബാധിതർക്ക് .
കൊച്ചി: സെൻറ് . ആൽബർട്ട്സ് കോളേജിലെ വിദ്യാർത്ഥികൾ ഒരുമയുടെ ഓണം ഒരുക്കി. ആഘോഷങ്ങൾക്കായ് സമാഹരിച്ച തുകയിൽ ഒരു ഭാഗം പ്രളയബാധിതർക്ക് നൽകിയാണ് വിദ്യാർത്ഥികൾ മാതൃക കാട്ടിയത്.