അമേരിക്കൻ പ്രസിഡന്റിനെ ഫോണിൽ വിളിച്ച് ഫ്രാൻസിസ് പാപ്പാ.
അമേരിക്കൻ പ്രസിഡന്റിനെ
ഫോണിൽ വിളിച്ച് ഫ്രാൻസിസ് പാപ്പാ.
വത്തിക്കാ൯ ന്യൂസ് : ഞായറാഴ്ച ( 22.10.23 ) ഉച്ചതിരിഞ്ഞ് ഫ്രാൻസിസ് പാപ്പാ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനുമായി 20 മിനിറ്റ് ഫോണിൽ സംസാരിച്ചു. “ലോകത്തിലെ സംഘർഷ സാഹചര്യങ്ങളെക്കുറിച്ചും സമാധാനത്തിലേക്കുള്ള പാതകൾ തിരിച്ചറിയേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും” ഇരു നേതാക്കളും തങ്ങളുടെ ചിന്തകൾ കൈമാറിയതായി പരിശുദ്ധ സിംഹാസനത്തിന്റെ പ്രസ് ഓഫീസ് വെളിപ്പെടുത്തി.
ഞായറാഴ്ച ത്രികാല പ്രാർത്ഥനയ്ക്കിടെ ഫ്രാൻസിസ് പാപ്പാ വിശുദ്ധ നാട്ടിൽ നടക്കുന്ന യുദ്ധത്തെ പരാമർശിച്ച് സമാധാനത്തിനും സംയമനത്തിനും വേണ്ടിയുള്ള തന്റെ അഭ്യർത്ഥന നവീകരിക്കുകയും യുദ്ധത്തിന്റെ ഇരകളോടും അവരുടെ കുടുംബങ്ങളോടും തന്റെ അഗാധമായ ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. ഗാസയിൽ വഷളായിക്കൊണ്ടിരിക്കുന്ന മാനവ സാഹചര്യത്തെക്കുറിച്ചും, റഷ്യയുടെ യുക്രെയ്ൻ യുദ്ധം പോലുള്ള സംഘർഷങ്ങളും പാപ്പാ അപലപിച്ചു. “യുദ്ധം എല്ലായ്‌േപ്പാഴും ഒരു പരാജയമാണ്” എന്നും മനുഷ്യ സാഹോദര്യത്തിനെതിരായ വിനാശകരമായ ശക്തിയാണെന്നും പാപ്പാ ഊന്നിപ്പറഞ്ഞു. ഗാസയിലേക്ക് മാനുഷിക സഹായം അനുവദിക്കുന്നതിൽ ഇടപെടാനായി പ്രസിഡന്റ് ബൈഡൻ നടത്തിയ സമീപകാല സന്ദർശനവും ഇരുവരുടെയും സംഭാഷണത്തിൽ പരാമർശിക്കപ്പെട്ടു. എന്നിരുന്നാലും പ്രദേശത്തെ വിപുലമായ ആവശ്യങ്ങൾ പരിഹരിക്കാൻ ഈ പരിമിതമായ സഹായം അപര്യാപ്തമാണ്.
പ്രസിഡന്റ് ബൈഡനും ഫ്രാൻസിസ് പാപ്പയും ഞായറാഴ്ച നടത്തിയ 20 മിനിറ്റ് ഫോൺ സംഭാഷണത്തിൽ സമാധാനത്തിന്റെ അടിയന്തിരതയെക്കുറിച്ചാണ് ചർച്ച ചെയ്തത്. ആഗോള സംഘർഷ സാഹചര്യങ്ങളെയും സമാധാനത്തിലേക്കുള്ള പാതകൾ കണ്ടെത്തേണ്ടതിന്റെ നിർണ്ണായക ആവശ്യകതയെയും കുറിച്ചും അവർ സംസാരിച്ചു.
Related
Related Articles
ജനതകള്‍ക്കു പ്രത്യാശാകിരണമായി ഒരു ദിവ്യനക്ഷത്രം!
കാത്തിരിപ്പിന്‍റെ നാളുകളാണ് ആഗമനകാലം. തലമുറകളുടെ കാത്തിരിപ്പിന് വെളിച്ചംവീശിയ ദിവ്യനക്ഷത്രത്തെക്കുറിച്ചുള്ള ചിന്താമലരുകള്‍. 1. നസ്രത്ത് എന്നൊരു കൊച്ചുപട്ടണം നസ്രത്ത്….. പലസ്തീനായുടെ വടക്കന്‍ പ്രവിശ്യയായ ഗലീലിയായിലെ കൊച്ചു പട്ടണം. പട്ടണത്തിനു
അഷ്ടസൗഭാഗ്യങ്ങൾ – ക്രൈസ്തവന്‍റെ തിരിച്ചറിയൽ രേഖ : ഫ്രാൻസിസ് പാപ്പാ
കഴിച്ച് സെപ്റ്റംബർ നാല് മുതൽ പത്ത് വരെ നീണ്ട തൻറെ ആഫ്രിക്കൻ അപ്പസ്തോലിക യാത്രയിൽ മൗറീഷ്യസിൽ വിശുദ്ധ ബലി മദ്ധ്യേ നൽകിയ സന്ദേശത്തിലാണ് പാപ്പാ ഫ്രാൻസിസ് ഇപ്രകാരം പറഞ്ഞത്. വിശുദ്ധ മത്തായിയുടെ സുവിശേഷം അഞ്ചാം അധ്യായം ഒന്നു മുതൽ പന്ത്രണ്ട് വരെയുള്ള വചനങ്ങളെ ആധാരമാക്കിയാണ് അദ്ദേഹം സന്ദേശം നൽകിയത്. അഷ്ടസൗഭാഗ്യങ്ങൾ ഒരു ക്രിസ്ത്യാനിയുടെ തിരിച്ചറിയൽ രേഖ പോലെയാണ്. അതിനാൽ എങ്ങനെ ഒരു നല്ല ക്രൈസ്തവനാകണമെന്ന് ആരെങ്കിലും ചോദിച്ചാൽ അതിനു ഉത്തരം വ്യക്തമായി നൽകുവാൻ കഴിയും. നമ്മുടെ വ്യക്തിപരമായ ജീവിത വഴികളിൽ ക്രിസ്തു പഠിപ്പിച്ച ഈ അഷ്ടസൗഭാഗ്യത്തെ അനുസരിച്ചു ജീവിക്കാൻ കഴിയണം. മൗറീഷ്യസിലെ പോർട്ട് ലൂയിസ് എന്ന സ്ഥലത്തെ വിഖ്യാതമായ സമാധാന രാജഞിയായ പരിശുദ്ധ കന്യകാമറിയത്തിന്‍റെ സ്‌മാരകത്തിൽ വച്ച് ഏകദേശം ഒരു ലക്ഷത്തോളം ആളുകളോട് ചേർന്നു സമൂഹബലിക്കു പാപ്പാ ഫ്രാൻസിസ് മുഖ്യകാർമികത്വം വഹിച്ചു .ഒന്നാം ലോകമഹായുദ്ധകാലത്ത് ഈ രാജ്യത്തിന് ലഭിച്ച സംരക്ഷണത്തിന്
പാപ്പായും ഇന്ത്യയുടെ പ്രധാനമന്ത്രിയും തമ്മിലൊരു നേർക്കാഴ്ച!
പാപ്പായും ഇന്ത്യയുടെ പ്രധാനമന്ത്രിയും തമ്മിലൊരു നേർക്കാഴ്ച! വത്തിക്കാൻ : ഭാരതത്തിലേക്ക് പാപ്പായെ ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഫ്രാൻസീസ് പാപ്പാ ഇന്ത്യയുടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിക്ക്